Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi vijayan
cancel

ന്യൂഡൽഹി: ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന മോദിസർക്കാർ നയങ്ങൾക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഡൽഹിയിൽ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ, എം.പി-എം.എൽ.എമാർ തുടങ്ങിയവരും ഡി.എം.കെ, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ജെ.എം.എം, ഇടത് പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായതിലാണ് അസാധാരണ പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടിവന്നതെന്ന് കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബി.ജെ.പി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം.

കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. സമരത്തിന് രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ പൊതുവായ പ്രശ്നമാണ് ഉന്നയിക്കുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു.

കേന്ദ്രത്തിനെതിരെ കർണാടക സർക്കാറിന്റെ സമരം ബുധനാഴ്ച ജന്തർമന്തറിൽ നടന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും സമരത്തിൽ പങ്കെടുത്തു.

ഖാർഗെ വരാതിരിക്കാൻ കേരളത്തിൽ നിന്ന് സമ്മർദം

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിലേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ക്ഷണിച്ച് കത്തയച്ചിരുന്നുവെന്നും അദ്ദേഹം വരാതിരിക്കുന്നത് കേരളത്തിലെ കോൺഗ്രസിന്റെ സമ്മർദം മൂലമാകാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ബി.ജെ.പിയിതര മുഖ്യമന്ത്രിമാർക്കെല്ലാം ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. അവരിൽ പലരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സമരത്തിൽ സംസാരിച്ചവർ കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചതിന് അവരോട് നന്ദി പറയുന്നു.

കേരളത്തിലെ കോൺഗ്രസിനുള്ള മറുപടി കൂടിയാണിത്. സമരം തീരുമാനിക്കുന്നതിനുമുമ്പ് പ്രതിപക്ഷവുമായി ആലോചിച്ചെങ്കിലും നിഷേധ രൂപത്തിലാണ് മറുപടി വന്നത്. ഇതുപോലൊരു കാര്യത്തിന് എന്തുകൊണ്ട് സഹകരിക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovernmentKerala StrikeIndia NewsPinarayi Vijayan
News Summary - Kerala strike in Delhi on thursday
Next Story