Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടികജാതി-വർഗ...

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം: സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിെൻറ ഹരജി

text_fields
bookmark_border
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം: സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിെൻറ ഹരജി
cancel

ന്യൂഡൽഹി: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി തിരിച്ചുവിളിക്കണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധന ഹരജിയിൽ ആവശ്യപ്പെട്ടു.

1989ലെ നിയമം ദുർബലപ്പെടുത്തുന്നത് പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങളെ തകർക്കുമെന്ന് കേരളം ബോധിപ്പിച്ചു. കേന്ദ്രസർക്കാർ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ നിലപാട് സുപ്രീംകോടതിയിൽ കൈക്കൊണ്ടതിന് പിറകെയാണ് കേരളത്തിെൻറ ഹരജി. സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്നും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കിയെന്നും പുനഃപരിശോധന ഹരജിയിൽ കേരളം ചൂണ്ടിക്കാട്ടി. പട്ടികജാതി-വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ 18ാംവകുപ്പ് ഭരണഘടന ലംഘനമല്ലെന്ന്  സുപ്രീംകോടതി വ്യക്തമാക്കിയതാണ്. 1989ലെ നിയമത്തിൽ വ്യക്തതക്കുറവില്ല. നിയമത്തിൽ വ്യക്തതയുള്ളതിനാൽ കോടതി മാർഗരേഖ ആവശ്യമില്ല.

പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും. സുപ്രീംകോടതി മാർഗനിർദേശപ്രകാരം പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ ഇരകളെ ഭീഷണിപ്പെടുത്താനും ശരിയായ അന്വേഷണം തടസ്സപ്പെടുത്താനും കഴിയും. പ്രാഥമികാന്വേഷണത്തിെൻറ പേരിൽ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യമുണ്ടാകരുത്. 

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമമുണ്ടായിട്ടും അതിക്രമങ്ങൾ വർധിച്ചുവരുകയാണെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി കേരളം വിശദീകരിച്ചു. ഇതനുസരിച്ച് 2016ലെ 47,338 കേസുകളിൽ 24.9 ശതമാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtscstsupreme court
News Summary - Kerala Plea SC ST Act-Kerala News
Next Story