കേരളം കൂടുതൽ ഇളവുകളിലേക്ക്
text_fieldsന്യൂഡൽഹി: വീണ്ടും കോവിഡ് കേസുകൾ ഉയർന്നിട്ടുണ്ടെങ്കിലും, പ്രതിരോധത്തിൽ മെച്ചപ്പെട്ട സ്ഥിതി നിലനിൽക്കുന്ന കേരളത്തിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ ലഭിച്ചേക്കും. ഇതുവരെ കണ്ടതിൽനിന്ന് വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നാലാം ലോക്ഡൗൺ തിങ്കളാഴ്ച തുടങ്ങാനിരിക്കേ, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും പരിമിതമായ പൊതുഗതാഗതം അനുവദിക്കുന്നതിനുമുള്ള സംസ്ഥാനത്തിെൻറ നിർദേശം കേന്ദ്രം അംഗീകരിക്കുമെന്നാണ് സൂചന.
കടുത്ത നിയന്ത്രണങ്ങൾ ആവശ്യമുള്ള റെഡ്സോൺ മേഖലകളിൽ ഒഴിെക പരമാവധി ഇളവുകൾ കൊണ്ടുവരുന്നതിനാണ് കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഒരുങ്ങുന്നത്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ലഭിക്കും. കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകതന്നെ വേണമെന്ന നിലപാടിലാണ് കേന്ദ്രം. പുതിയ ലോക്ഡൗൺ ചട്ടങ്ങൾ ശനിയാഴ്ചതന്നെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കാനാണ് സാധ്യത.
കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാനങ്ങൾ ഇതിനകം കാഴ്ചപ്പാട് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സോൺ തരംതിരിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമെന്നാണ് കേരളത്തിെൻറ ആവശ്യം. കൂടുതൽ ഇളവുകൾ അനുവദിക്കാതെ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിനുപുറമെ ഡൽഹി, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഇളവുകൾ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. റസ്റ്റാറൻറുകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കണെമന്നാണ് ഡൽഹി, കർണാടക സംസ്ഥാനങ്ങളുടെ പക്ഷം.
വിദ്യാലയങ്ങൾ, മാളുകൾ, തിയറ്ററുകൾ എന്നിവ അടഞ്ഞു കിടക്കും. കണ്ടയ്ൻറ്െമൻറ് മേഖലയിൽ ഒഴികെ ബാർബർ ഷോപും മറ്റും തുറക്കും. ഗ്രീൻ സോണിൽ മിക്കവാറും പൂർണമായ തോതിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അന്തർസംസ്ഥാന യാത്രക്ക് നിയന്ത്രണം തുടരും. പതിവു ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നതിന് മിക്ക സംസ്ഥാനങ്ങളും അനുകൂലമല്ല. വിമാന സർവിസ് പുനരാരംഭിക്കുന്നതിനും സമ്മിശ്ര പ്രതികരണമാണ്. നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രിത അനുമതി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.