കേരള ബാങ്കിെൻറ മറവിൽ എഴുതിത്തള്ളിയത് 306.75 കോടി
text_fieldsതിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിെൻറ മറവിൽ സി.പി.എം നിയന്ത്രണത്തിലു ള്ള റബ്കോ ഉൾപ്പെടെ സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം അടച്ച് തീർത്ത് സർക്ക ാർ. സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള കോടികളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് അടച്ചത്. ജില്ലസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതിന് റിസർവ് ബാങ്ക് ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണബാങ്കിനുള്ള കോടികളുടെ കിട്ടാക്കടമായിരുന്നു.
തിരിച്ചടവ് സംബന്ധിച്ച് റബ്കോയുമായോ മറ്റ് ഫെഡറേഷനുകളുമായോ ധാരണയുണ്ടാക്കാതെയാണ് സർക്കാർ കടം ഏറ്റെടുത്തത്. ഏറ്റവും വലിയ കടം റബ്കോയ്ക്കാണ്; 238 കോടി രൂപ. റബർ മാർക്കിന് 41 കോടിയും മാർക്കറ്റ് ഫെഡിന് 27 കോടിയുമാണ് കടബാധ്യത. ഇതാണ് സർക്കാർ അടച്ചുതീർത്തത്. മാർച്ചിൽ പണം നൽകിയ നടപടിക്ക് കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. 12 വർഷംകൊണ്ട് തിരിച്ചടക്കാമെന്ന നിർേദശം റബ്കോ സർക്കാറിന് മുന്നിൽ നേരേത്ത വെച്ചിരുന്നു. പേക്ഷ, പ്രതിവർഷ തിരിച്ചടവ് തുകയെക്കുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്കോ ചെയർമാൻ എൻ. ചന്ദ്രെൻറ വിശദീകരണം.
കർഷകരെ സഹായിക്കാനും വിപണിയിൽ ഇടപെടാനുമുള്ള സ്ഥാപനങ്ങളാണ് മാർക്കറ്റ് ഫെഡും റബർമാർക്കും. രണ്ടിനും കൂടി 29 കോടി കുടിശ്ശിക സർക്കാർ നൽകാനുമുണ്ട്.
വിവിധ സംഘങ്ങള്‍ ചേര്‍ന്നുള്ള ഈ രണ്ട് ഫെഡറേഷനുകളെ സഹായിക്കുന്നതിെൻറ മറവിൽ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്കോയെ കൂടി ചേര്‍ത്ത് മൊത്തം കടം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.