Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി സമരം;...

എ.എ.പി സമരം; സത്യേന്ദ്ര ജെയിെൻറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ

text_fields
bookmark_border
എ.എ.പി സമരം; സത്യേന്ദ്ര ജെയിെൻറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ
cancel

ന്യൂഡൽഹി: െലഫ്. ഗവർണർ അനിൽ ബൈജലിെൻറ ഒാഫീസിൽ നിരാഹാര സമരം ഇരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിെൻറ ആരോഗ്യനില നിലയിൽ പുരോഗതിയെന്ന് എൻ.എൻ.ജെ.പി ആശുപത്രി അധികൃതർ. അദ്ദേഹത്തിെൻറ രക്ത സമ്മർദ്ദം ഇപ്പോൾ സാധാരണ ഗതിയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യം മോശമായതിനെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയും നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. ഇരുവരും സമരം തുടരുകയാണ്. 

ഞായറാഴ്ച രാവിെല ജെയിനിെൻറ ഷുഗർ ലെവൽ താഴുകയും മൂത്രത്തിെല കെറ്റോണിെൻറ അളവ് ഉയരുകയും ചെയ്തു. രക്തസമ്മർദം കുറഞ്ഞതോടൊപ്പം ശരീരഭാരം നാലു കിലോ കുറയുകയും ചെയ്തു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി സമരം തുടരുക തന്നെ ചെയ്യും എന്ന് ജെയിൻ ഇന്നെല ട്വീറ്റ് ചെയ്തിരുന്നു. 

അതേസമയം, ലെഫ്. ഗവർണറുടെ കാത്തിരിപ്പ് മുറിയിൽ  ഒരാഴ്ചയിലേറെയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. ഏഴുദിവസം പിന്നിട്ട സമരത്തിന് വിവിധ മേഖലകളിൽ നിന്നും പിന്തുണ ശക്തമായി. സമരം തുടങ്ങിയ തിങ്കളാഴ്ച വൈകുന്നേരം ഒാഫിസ് വിട്ടതാണ് അനിൽ ബൈജൽ. ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം ചരിത്രത്തിൽ ആദ്യമായിട്ടും പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. 

അതേസമയം, അദ്ദേഹത്തെ പ്രതിരോധിച്ച് ബി.ജെ.പി രംഗത്തുണ്ട്. ജനാധിപത്യത്തെ പരിഹസിക്കുകയാണ് കെജ്രിവാൾ ചെയ്യുന്നത്. ഒന്നും ചെയ്യാതെ അദ്ദേഹം നാടകം കളിക്കുകയാണെന്നും ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി ആരോപിച്ചു.

മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവർ സമരത്തിന് പിന്തുണ നൽകിയിരുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിൻ, സിനിമാതാരം പ്രകാശ് രാജ് തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ചു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ശരദ് യാദവ് തുടങ്ങിയവരും നേരത്തേ പിന്തുണ അറിയിച്ചിരുന്നു. സർക്കാറിെൻറ പോരായ്മകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഒാഫിസിനുപുറത്ത് ബി.ജെ.പി എം.എൽ.എമാരും ആപ് വിമത എം.എൽ.എ കപിൽ മിശ്രയും നിരാഹാര ത്തിലാണ്. 

തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമുതലാണ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുതിർന്ന മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവർ കുത്തിയിരിപ്പ് തുടങ്ങിയത്. നിസ്സഹകരണം തുടരുന്ന െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുമതിനൽകുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKejriwal strikeSatyendra Jain
News Summary - Kejriwal Continuous Strike - India news
Next Story