കാവേരി: കർണാടകത്തിന് അധികജലം; തമിഴ് നാടിന് കുറച്ചു
text_fieldsന്യൂഡൽഹി: കാവേരിനദിയിൽ നിന്ന് കർണാടക തമിഴ്നാടിന് നൽകേണ്ട വെള്ളത്തിെൻറ അളവ് സുപ്രീംകോടതി വെട്ടിക്കുറച്ചു. അതേസമയം, കേരളത്തിനുള്ള വെള്ളത്തിെൻറ അളവ് നിലനിർത്തുകയും ചെയ്തു. കാവേരിജലം പങ്കിടുന്നതു സംബന്ധിച്ച് കേരളവും തമിഴ്നാടും കർണാടകയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീം കോടതി നിർണായകവിധി വെള്ളിയാഴ്ച പുറപ്പെടുവിച്ചത്.
ഇൗ വിധി പ്രകാരമാണ് അടുത്ത 15 വർഷത്തേക്ക് കാേവരി നദീജലം വിതരണം ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേരളത്തിന് നൽകുന്ന 30 ടി.എം.സി വെള്ളത്തിെൻറ കാര്യത്തിൽ തൽസ്ഥിതി തുടരണം. ജലവൈദ്യുതി പദ്ധതികൾക്കായി കേരളത്തിനുള്ള വെള്ളം നദീതടം മാറ്റണമെന്ന ആവശ്യം തള്ളിയ ട്രൈബ്യൂണൽ നടപടിയും സുപ്രീംകോടതി ശരിവെച്ചു.
അതേസമയം 43,000 ഏക്കറിൽ രണ്ടാം വിളക്ക് വെള്ളം അനുവദിക്കണമെന്ന പോണ്ടിച്ചേരിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. നിർദിഷ്ട ആവശ്യത്തിനല്ലാതെ വെള്ളം വകമാറ്റി ചെലവഴിക്കരുതെന്നും കോടതി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2007 ഫെബ്രുവരി അഞ്ചിന് കാവേരി തർക്കപരിഹാര ൈട്രബ്യൂണൽ പുറപ്പെടുവിച്ച അന്തിമ തീർപ്പിന് മുകളിലാണ് സുപ്രീംകോടതി വിധി. പ്രതിവർഷം കാവേരി നദീതടത്തിൽ 740 ടി.എം.സി വെള്ളമാണ് സംഭരിക്കപ്പെടുന്നത്. ഇതിൽ നിന്ന് തമിഴ്നാടിന് 419 ഉം കർണാടകക്ക് 270ഉം കേരളത്തിന് 30ഉം പുതുച്ചേരിക്ക് ഏഴും ടി.എം.സി ജലം നൽകണമെന്നാണ് തർക്ക പരിഹാരട്രൈബ്യൂണൽ വിധിച്ചത്.
ഇതിൽ 192 ടി.എം.സി വെള്ളമാണ് കർണാടക തമിഴ്നാടിെൻറ മേട്ടൂർ അണക്കെട്ടിൽ നിന്ന് നൽകേണ്ടിയിരുന്നത്. ഇതിനെതിരെ കർണാടക സമർപ്പിച്ച അപ്പീൽ ഭാഗികമായി അംഗീകരിക്കുന്നതാണ് ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖൻവിൽകർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിെൻറ വിധി. വിധിപ്രകാരം കർണാടക മേട്ടൂർ അണക്കെട്ടിലേക്ക് 192 ടി.എം.സി വെള്ളത്തിന് പകരം 177.25 ടി.എം.സിയാണ് ഇനി മുതൽ നൽകേണ്ടത്.
ബംഗളൂരുവിെൻറ കുടിവെള്ള ആവശ്യം നിർവഹിക്കാനായി 4.75 ടി.എം.സി വെള്ളം കർണാടകക്ക് അധികം അനുവദിച്ചു. തമിഴ്നാടിന് 20 ടി.എം.സി ഭൂഗർഭജലമുള്ള കാര്യം ട്രൈബ്യൂണൽ പരിഗണിച്ചിട്ടില്ല. അതിനാൽ 10 ടി.എം.സി വെള്ളമെങ്കിലും നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന 192 ടി.എം.സിയിൽ നിന്ന് കുറക്കേണ്ടതായിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതും ബംഗളൂരുവിന് പ്രത്യേകമായുള്ള 4.75 ടി.എം.സിയും ചേർത്ത് 14.75 ടി.എം.സി വെള്ളം കർണാടകക്ക് കൂടുതൽ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.