Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്വ: പീഡനത്തിൽ...

കഠ്വ: പീഡനത്തിൽ പങ്കില്ലെന്നു തെളിയിക്കാൻ പ്രതി സമർപ്പിച്ച ഒപ്പ് മറ്റൊരാളുേടത്

text_fields
bookmark_border
കഠ്വ: പീഡനത്തിൽ പങ്കില്ലെന്നു തെളിയിക്കാൻ പ്രതി സമർപ്പിച്ച ഒപ്പ് മറ്റൊരാളുേടത്
cancel

ശ്രീനഗർ: എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി നിരപരാധിത്വം തെളിയിക്കാൻ സമർപ്പിച്ച ഒപ്പ് മറ്റൊരാളുേടത്. വിശാൽ ജംഗോത്രയാണ് സംഭവദിവസം ഉത്തർപ്രദേശിലെ മീറത്തിൽ പരീക്ഷയിലായിരുന്നുവെന്ന് തെളിയിക്കാൻ പരീക്ഷ ഹാളിലെ ഒപ്പ് ഹാജരാക്കിയത്. എന്നാൽ, പരീക്ഷ ദിവസത്തെ ഹാജർ പട്ടികയിലുള്ള ഒപ്പ് വിശാലിേൻറതല്ലെന്നും പകരം മറ്റൊരാൾ ഇട്ടതാണെന്നും കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 15ന് നടന്ന പരീക്ഷയിലാണ് വിശാൽ പെങ്കടുക്കേണ്ടിയിരുന്നത്. ജമ്മുവിൽനിന്നുള്ള ട്രെയിൻ മീറത്തിലെത്താൻ വൈകിയതിനെ തുടർന്ന് വിശാലിനുവേണ്ടി സുഹൃത്തുക്കളിലൊരാൾ ഒപ്പിടുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ട്രെയിൻ എത്തുേമ്പാഴേക്ക് സമയം അവസാനിച്ചിട്ടും പരീക്ഷയെഴുതാൻ സർവകലാശാലയിലെ ഉദ്യോഗസ്ഥരിലൊരാൾ വിശാലിനെ അനുവദിച്ചതായും സംശയിക്കുന്നു. ഇതിന് വൻതുക ഉദ്യോഗസ്ഥർക്ക് ൈകക്കൂലി നൽകിയതായി നേരത്തെ അന്വേഷണസംഘം ആരോപിച്ചിരുന്നു. 

മീറത്തിൽ പരീക്ഷയിലായിരുന്നുവെന്നും കഠ്വയിൽ എത്തിയിട്ടിെല്ലന്നുമാണ് വിശാൽ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതേത്തുടർന്നാണ് പരീക്ഷഹാളിലെ ഒപ്പ് പരിശോധനക്ക് വിധേയമാക്കിയത്. ഒപ്പുവെച്ചയാളെ കണ്ടെത്താൻ സുഹൃത്തുക്കളായ സച്ചിൻ, നീരജ്, സാഹിൽ എന്നിവരോട് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്. കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരൻ സഞ്ജിറാമിെൻറ മകനാണ് വിശാൽ.

കുഞ്ഞിനെ പീഡിപ്പിക്കാനായി മീറത്തിൽനിന്ന് വിശാലിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മീറത്തിലെ കോളജിൽ ബിരുദ വിദ്യാർഥിയാണ് വിശാൽ. കുഞ്ഞിനെ പീഡിപ്പിച്ചതിനുപുറമെ കൊലപാതകത്തിലും പങ്കുവഹിച്ചതായി പൊലീസ് പറയുന്നു. ജനുവരി 10നാണ് കുതിരയെ മേയ്ക്കാൻ പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. 17നാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKathua rape murderSignature Manipulation
News Summary - Kathua Rape Murder: Signature Manipulated -India News
Next Story