Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്വ: പിതാവിന്‍റെ...

കഠ്വ: പിതാവിന്‍റെ ഹരജിയിൽ പ്രതികൾക്ക് നോട്ടീസ്

text_fields
bookmark_border
കഠ്വ: പിതാവിന്‍റെ ഹരജിയിൽ പ്രതികൾക്ക് നോട്ടീസ്
cancel

ചണ്ഡിഗഡ്: കഠ്വ പീഡനക്കേസിലെ പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്നാവശ് യപ്പെട്ട് കൊല്ലപ്പെട്ട ബാലികയുടെ പിതാവ് നൽകിയ ഹരജിയിൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈ കോടതി ജമ്മു-കശ്മീർ സർക്കാറിനും കേസിലെ പ്രതികൾക്കും നോട്ടീസ് അയച്ചു. കുറ്റക്കാരനെല്ലന്നു ചൂണ്ടിക്കാട്ടി കീഴ്ക്കോടതി വെറുതെ വിട്ടയാൾക്കും ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതികൾക്ക് വധശിക്ഷയും ജീവപര്യന്തം തടവും നൽകണമെന്നാവശ്യപ്പെട്ട് ജൂലൈ പത്തിന് പിതാവ് സമർപ്പിച്ച ഹരജിയിൽ, വെറുതെ വിട്ടയക്കപ്പെട്ടയാൾക്കും മതിയായ ശിക്ഷ നൽകണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.

കൊടുംക്രൂരതക്ക് നേതൃത്വം നൽകിയ സഞ്ജി റാം, സ്പെഷൽ പൊലീസ് ഓഫിസറായ ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവരുടെ ജീവപര്യന്തം തടവു ശിക്ഷ മാറ്റി ഇവരെ തൂക്കിലേറ്റണമെന്നാണ് ഹരജിയിലെ ആവശ്യം. അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട സ്പെഷൽ പൊലീസ് ഓഫിസർ സുരേന്ദ്ര വർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകണം.

വിശാൽ ജംഗോത്ര എന്നയാളെ വെറുതെ വിട്ട കീഴ്ക്കോടതിവിധി പുനഃപരിശോധിക്കണമെന്നും ബാലികയുടെ പിതാവ് ഹരജിയിൽ ആവശ്യമുന്നയിച്ചു. സഞ്ജി റാമിെൻറ മകനാണ് വിശാൽ. കേസിൽ ആഗസ്റ്റ് ഏഴിന് വാദം കേൾക്കുമെന്ന് ജസ്റ്റിസുമാരായ രാജീവ് ശർമയും ഹരീന്ദർ സിങ് സിധുവുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKathua rape caseNotice To Accuse
News Summary - Kathua Rape Case: Notice To Accuse - India News
Next Story