Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ് വയിൽ ഒരു പെൺകുട്ടി...

കഠ് വയിൽ ഒരു പെൺകുട്ടി കുതിരകളെ മേച്ചുനടന്നിരുന്നു

text_fields
bookmark_border
കഠ് വയിൽ ഒരു പെൺകുട്ടി കുതിരകളെ മേച്ചുനടന്നിരുന്നു
cancel

കഠ് വ പെൺകുട്ടി എന്ന് നമ്മൾ പറയാൻ തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. 2018 ഏപ്രിൽ 16നാണ് കേസിൽ കോടതി നടപടി ആരംഭിച്ചത്. ജമ്മു കശ്മീരിലെ കഠ് വക്ക് സമീപം റസാന ഗ്രാമത്തിൽ എട്ടു വയസ്സുകാരിയായ നാടോടിക ബാലികയെ കാണാതായത് ജനു വരി പത്തിനായിരുന്നു. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ ്താണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയതത്രെ. ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക് ഷണം നൽകാതെ ലഹരി നൽകി മയക്കിയാണു പീഡനം നടത്തിയത്.

മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്ക ിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭം ഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേ ക്ഷിച്ചു. ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ തുടരുകയായിര ുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രം സമർപ ്പിക്കുന്നതിനെതിരെ അഭിഭാഷകർ സംഘം ചേർന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.

Kathua-rape-23


പ്രതികളെക്കുറിച്ച് കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ:

1. സാൻജിറാം (60)
റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബ്രാഹ്മണർ താമസിക്കുന്ന പ്രദേശത്തു വന്നു വീടു വാങ്ങിയ ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഈ സംഭവങ്ങൾ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.

2. പതിനഞ്ചുകാരൻ
സമീപത്തെ സ്കൂളിലെ പ്യൂണിന്റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽനിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

3. പർവേഷ് കുമാർ (പതിനഞ്ചുകാരൻറെ സഹായി)
പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.

4. ദീപക് ഖജൂരിയ (സ്പെഷൽ പൊലീസ് ഓഫിസർ)
മാനസിക വിഭ്രാന്തിയുള്ള രോഗികൾക്കു നൽകുന്ന എപിട്രിൽ 0.5 എംജി ഗുളിക പത്തെണ്ണം വാങ്ങി മൂന്നെണ്ണം പെൺകുട്ടിക്കു ബലംപ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.


5. വിശാൽ ജംഗോത്ര
സാൻജി റാമിന്റെ മകൻ. യുപിയിലെ മീററ്റിൽ ബി.എസ്‌.സി വിദ്യാർഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റിൽനിന്ന് കഠ്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.

6. തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ)
കേസ് ഒതുക്കുന്നതിനു സാൻജിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാൻജിറാമിൽനിന്നു കൈപ്പറ്റി.

7. സുരീന്ദർ കുമാർ (സ്പെഷൽ പൊലീസ് ഓഫീസർ)
മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. േദവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും (ജനുവരി 10 മുതൽ 17 വരെ) കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

8. ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ)
കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

deepika-rajawat
ദീപിക രാജാവത്


ചോദ്യങ്ങൾ ബാക്കി
പ്രതികൾ ഇപ്പോൾ പഞ്ചാബിലെ ഗുരുദാസ്പുരിൽ ജയിലിലാണ്. കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. സംഭവത്തിൽ തെളിവു നശിപ്പിക്കാൻ സഹായിച്ചതിനാണ് മൂന്ന് പൊലീസ് ഉദ്യോസ്ഥരെ പ്രതിചേർത്തത്. കേസ് പത്താൻകോട്ട് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കേസ് ആദ്യം ഏറ്റെടുത്ത ഇരയുടെ വക്കീൽ ദീപിക രാജാവത് പ്രശസ്തിക്ക് വേണ്ടി മാത്രം കേസ് ഏറ്റെടുക്കുകയായിരുന്നെന്നും രണ്ട് പ്രാവശ്യം മാത്രമാണ് കോടതിയിൽ ഹാജരായതെന്ന ആരോപണമുണ്ട്. ഇപ്പോൾ മുബീൻ ഫാറൂഖിയാണ് അവർക്കു വേണ്ടി വാദിക്കുന്നത്.

പെൺകുട്ടിയുടെ കുടുംബം ഇപ്പോഴും ഗ്രാമവാസികളുടെ സാമൂഹിക വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയും ഭയത്തിൽ കഴിഞ്ഞു കൂടുകയുമാണ്. ഹർത്താലുകളായും സോഷ്യൽ മീഡിയ കുറിപ്പുകളായും പ്രതിഷേധ പ്രകടനങ്ങളായും നാമിതിനെ കുറച്ചുകാലം ആഘോഷിച്ചു. യഥാർഥ പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങി കൊടുക്കാനായോ? ആ കുടുംബത്തിന് നീതി ലഭിച്ചോ? ചോദ്യങ്ങൾ ബാക്കിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirRape Casemalayalam newsKathua rape case
News Summary - Kathua rape case- india news
Next Story