‘‘അവളെ ഒാർക്കാത്ത ദിവസമില്ല’’
text_fieldsശ്രീനഗർ: പഞ്ചാബിലെ പത്താൻകോട്ട് കോടതിയിൽ മകളുടെ ഘാതകർക്കുള്ള ശിക്ഷ പ്രഖ്യാപി ക്കുേമ്പാൾ ആ നാടോടി ദമ്പതിമാർ അനേകം മൈലുകൾക്കപ്പുറം ഹിമാലയ നിരയിലെ കാർഗിലില േക്ക് കാലിക്കൂട്ടത്തെയും നയിച്ചുള്ള യാത്രയിലായിരുന്നു. കഠ്വയിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ മാതാപിതാക്കളാണ്, വിധി പ്രസ്താവിക്കുന്നത് കേൾക്കാൻനിൽക്കാതെ ജീവിത നിയോഗവുമായി പർവതങ്ങളിൽ കഴിയുന്നത്. ‘‘അവളെക്കുറിച്ച് ചിന്തിക്കാത്ത ഒരുദിവസംപോലും എനിക്കില്ല. എപ്പോഴും കൺമുന്നിൽ അവളുണ്ട്.’’ - കാലികളെ മേയ്ക്കൽ ജീവിതോപാധിയായ ബകർവാൽ സമുദായത്തിൽനിന്നുള്ള ഏഴുവയസ്സുകാരിയുടെ പിതാവ് പറയുന്നു.
കേസിെൻറ വിധി തിങ്കളാഴ്ചയായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ‘‘ആ സംഭവത്തെ കുറിച്ച് വീണ്ടും വീണ്ടും പറയുന്നത് കേൾക്കാൻ കഴിയാത്തതിനാൽ ഞാൻ കോടതിയിൽ പോയില്ല.’’ -ആ പിതാവ് വിശദീകരിച്ചു. കേസിലെ ഏഴു പ്രതികളിൽ ഒരാളെ കുറ്റക്കാരനല്ലെന്നു കണ്ടത് ഇദ്ദേഹത്തിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. പൂർണ തൃപ്തരല്ല തങ്ങളെന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് മാസങ്ങൾക്കുശേഷം അവളുെട ഖബറിടത്തിൽ പോയിരുന്നതായി പിതാവ് പറയുന്നു. ഒരു കാരണവും കൂടാതെ നിഷ്കളങ്കയായ കുട്ടിയെ കൊന്നുതള്ളിയവർക്ക് അർഹിക്കുന്ന ശിക്ഷതന്നെ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിക്ഷ കുറഞ്ഞുപോയെന്നു പറഞ്ഞ് ഏഴുവയസ്സുകാരിയുടെ മാതാവ് കൂടുതൽ വാചാലയായി. ‘‘എെൻറ കുട്ടിക്ക് നീതി കിട്ടണം. പ്രതികളെല്ലാം തൂക്കിലേറ്റപ്പെട്ടാലേ എെൻറ കുട്ടിക്ക് നീതി ലഭിക്കൂ. രണ്ടുമാസം മുമ്പ് മോളുടെ ഖബറിടത്തിൽ പോയിരുന്നു. അവളെ എപ്പോഴും കണ്ണീരോടെ ഒാർത്തുകൊണ്ടിരിക്കുന്നു’’ -മാതാവ് വിതുമ്പലോടെ പറഞ്ഞു. ഇവരുടെ സഹോദരനാണ് ബാലികയുടെ വളർത്തുപിതാവ്. പെൺകുട്ടി പിറന്ന സമയത്താണ് സഹോദരെൻറ രണ്ടു കുട്ടികൾ അപകടത്തിൽ മരിക്കുന്നത്. അതിനുശേഷം ഒരു വർഷത്തോളം സഹോദരിയോട് അഭ്യർഥിച്ചതിനൊടുവിൽ പെൺകുട്ടിയെ വളർത്താൻ ഇയാൾക്ക് കൈമാറുകയായിരുന്നു.
ജമ്മു-കശ്മീരിലെ പട്ടികവർഗ വിഭാഗത്തിൽപെടുന്ന ബകർവാൽ സമുദായമാണ് ഇവരുെടത്. 60,000ത്തോളം മാത്രം ജനസംഖ്യയുള്ള ഇവർ ഏറെ സമയവും തങ്ങളുടെ കാലിക്കൂട്ടങ്ങളുമായി ഹൈവേകളിലും പർവതങ്ങളിലേക്കുള്ള വനപാതകളിലും ആയിരിക്കും. വർഷത്തിൽ നാലു മാസത്തോളം ഇങ്ങനെ കാലികളെ മേയ്ച്ചുനടക്കുന്ന ബകർവാലുകൾ ടെൻറ് കെട്ടി താമസിക്കാൻ സൗകര്യമുള്ളിടത്ത് തങ്ങി വീണ്ടും യാത്ര തുടരുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.