കാണാതായ കശ്മീരി വിദ്യാർഥി തീവ്രവാദ സംഘടനയിൽ
text_fieldsനോയിഡ: കാണാതായ കശ്മീരി വിദ്യാർഥി തീവ്രവാദി സംഘടനയിൽ ചേർന്നതായി സംശയം. തീവ്രവാദി ഗ്രൂപ്പിൽ ചേർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വിദ്യാർഥിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഹ്തെഷം ബിലാൽ സോഫി എന്ന 17കാരനെയാണ് ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ സ്വകാര്യ സർവകലാശാലയിൽ നിന്ന് കാണാതായത്. ശ്രീനഗർ സ്വദേശിയായ യുവാവ് ഗ്രേറ്റർ നോയിഡയിെല ശാരദ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. സോഫി കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രത്തിൽ െഎ.എസ്.ജെ.കെ എന്ന തീവ്രവാദ ഗ്രൂപ്പിൽ ചേർന്നുെവന്ന് അവകാശവാദം ഉന്നയിക്കുന്ന വരികളുമുണ്ട്. െഎ.എസ്.െഎ.സിെൻറ ആശയങ്ങളുടെ സ്വാധീനം മൂലം രൂപപ്പെട്ട സംഘടനയാണ് െഎ.എസ്.ജെ.കെ.
ഒക്ടോബർ 28 ന് സർവകലാശാലയിൽ നിന്ന് അനുമതി വാങ്ങി ഡൽഹിയിലേക്ക് പോയതാണ് യുവാവ്. അതിനുശേഷം യുവാവിനെ ആരും കണ്ടിട്ടില്ല. തുടർന്ന് കുടുംബം നോയിഡയിലും ശ്രീനഗറിലും പൊലീസ് പരാതി നൽകിയിരുന്നു.
തീവ്രവാദ ആക്രമണങ്ങളുണ്ടായ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നാണ് സോഫിയുെട മൊബൈൽ ഫോൺ സിഗ്നലുകൾ അവസാനമായി ലഭിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് ശ്രീനഗറിലെത്തി അവിടെ നിന്ന് പുൽവാമയിലേക്ക് പോവുകയായിരുന്നുവെന്നാണ് നോയിഡ പൊലീസ് നൽകുന്ന വിവരം.
സോഫിയുടെ ഫോണിൽ നിന്ന് അവസാനമായി വിളിച്ചത് പിതാവിനെയാണ്. പുൽവാമയിൽ നിന്നാണ് വിളിച്ചതെങ്കിലും ഡൽഹിയിലാണെന്നും സർവകലയാശാലയിലേക്ക് തിരികെ പോവുകയാണെന്നുമാണ് പിതാവിനോട് പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ശ്രീനഗർ പൊലീസുമായി സഹകരിച്ചുകൊണ്ട് അന്വേഷണം നടത്തുമെന്നും നോയിഡ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.