കശ്മീരിൽ വീണ്ടും വിഘടനവാദികളുടെ ബന്ദ്
text_fieldsശ്രീനഗർ: രണ്ട് ദിവസത്തെ ഇളവിന് ശേഷം കശ്മീരിൽ വീണ്ടും വിഘടനവാദികളുടെ ബന്ദ്. ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാതിരിക്കുകയും ബസുകൾ നിരത്തിലിറങ്ങാതിരിക്കുകയും ചെയ്തതോടെ താഴ്വരയിലെ ജനജീവിതം വീണ്ടും തടസപ്പെട്ടു.
തിങ്കളാഴ്ച റോഡുകളിലും തിരക്ക് കുറവായിരുന്നു. അതേസമയം ചിലയിടങ്ങളിൽ വ്യാപര സ്ഥാപനങ്ങൾ തുറന്നു. പുതിയ കലണ്ടർ പ്രകാരം ആഴ്ചയുടെ അവസാനത്തെ രണ്ട് ദിവസങ്ങളിലാണ് വിഘടനവാദികൾ ബന്ദ് ആചരിക്കുന്നത്.
കഴിഞ്ഞ ദിവസം ബന്ദിൽ അയവ് വന്നതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചിരുന്നു.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ജൂലൈ ഒമ്പതിനാണ് താഴ്വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ നൂറോളം ആളുകൾ കൊല്ലപ്പെടുകയും സൈനികരുൾപ്പെടെ 5000 ത്തോളം സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരക്ഷാ സൈനികരുടെ നിരോധനാജ്ഞയും വിഘടനവാദികളുടെ സമരാഹ്വാനവും കശ്മീരിലെ ജനജീവിതം സ്തംഭിപ്പിക്കുകയും സാമ്പത്തികനില വന്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.