Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീർ...

ജമ്മു കശ്മീർ വിഭജനം പൂർണം; 370ാം വകുപ്പ് റദ്ദാക്കൽ പ്രമേയം ലോക്സഭ പാസാക്കി

text_fields
bookmark_border
loksabha
cancel

ന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ ഭൂപടം മാറ്റിവരക്കുന്ന സുപ്രധാന നിയമനിർമാണം എതിർ പ്പുകൾ തള്ളി പാർലമെൻറിെൻറ ഇരുസഭകളും അംഗീകരിച്ചു. ജമ്മു-കശ്മീർ സംസ്ഥാനം രണ ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബിൽ രാജ്യസഭക്കു പിന്നാലെ ചൊവ്വാഴ് ച ലോക്സഭയും പാസാക്കി. ബിൽ രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെ അതി ർത്തി പുനർനിർണയം അടക്കമുള്ള വിഭജന നടപടികളിലേക്ക് സർക്കാറിന് കടക്കാനാവും. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് പിറക്കുന്നത്.

ജമ്മു-കശ ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കിയ രാഷ്ട്രപതിയുടെ വ ിജ്ഞാപനം ശരിവെക്കുന്ന പ്രമേയവും ലോക്സഭ പാസാക്കി. 370ാം വകുപ്പ് പ്രകാരമുള്ള ഇൗ പദ വിക്കൊപ്പം ജമ്മു-കശ്മീർ നിവാസികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന 35 എ വകുപ്പും ഇല്ല ാതായി.

രാജ്യത്തെ എല്ലാ നിയമങ്ങളും മറ്റു സംസ്ഥാനങ്ങൾക്കെന്ന പോലെ ജമ്മു-കശ്മീര ിനും ഇനി ബാധകം. ലോക്സഭയിലെ വോെട്ടടുപ്പിൽ സർക്കാറിന് അനുകൂലമായി 370 പേർ വോട്ടു ചെയ്തു. 70 പേരാണ് എതിർത്ത് വോട്ടുചെയ്തത്. തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, എൻ.സി.പി എന്നിവ ഭരണഘടനാവിരുദ്ധമായ സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വോെട്ടടു പ്പിൽ പെങ്കടുക്കാതെ ഇറങ്ങിപ്പോക്ക് നടത്തി. എൻ.ഡി.എ സഖ്യകക്ഷിയായ ജനതാദൾ-യുവും ചർച്ചക്കിടയിൽ ഇറങ്ങിപ്പോയി.

രാജ്യസഭയിലെന്നപോലെ ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ജമ്മു-കശ്മീരിെൻറ ഭാവിയും ഭൂപടവും മാറ്റിവരക്കുന്ന സുപ്രധാന നടപടികൾ ലോക്സഭയും അംഗീകരിച്ചത്. കോൺഗ്രസ്, ഡി.എം.കെ, ഇടതു പാർട്ടികൾ, മുസ്ലിം ലീഗ്, ആർ.എസ്.പി തുടങ്ങിവർ സർക്കാറിനെതിരെ വോട്ടുചെയ്തപ്പോൾ എൻ.ഡി.എ സഖ്യകക്ഷികൾക്കൊപ്പം സർക്കാറിനെ ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, ബി.ജെ.ഡി, എ.െഎ.എ.ഡി.എം.കെ തുടങ്ങിയ പാർട്ടികൾ പിന്തുണച്ചു.

ഇനി പ്രത്യേക പദവിയില്ല
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന ഭരണഘടനയുടെ 370ാം വകുപ്പ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധം രാഷ്ട്രപതി പ്രത്യേക ഉത്തരവിലൂടെ എടുത്തുകളഞ്ഞു. 1954ൽ നൽകിയ പ്രത്യേക പദവി അനുസരിച്ച് സംസ്ഥാനത്തിന് സ്വന്തം ഭരണഘടനയുണ്ട്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിലൊഴികെ തീരുമാനം എടുക്കാനുള്ള പ്രത്യേക അധികാരമുണ്ട്. കേന്ദ്രസർക്കാറിെൻറ നയവും ഭരണഘടനാപരമായ അധികാരങ്ങളും സംസ്ഥാനത്ത് നടപ്പാക്കണമെങ്കിൽ സംസ്ഥാന നിയമസഭയുടെ അനുമതി വേണം. 1947ൽ ഇന്ത്യയോട് ചേർത്തതിന് പ്രധാന ഉപാധി പ്രത്യേക പദവിയായിരുന്നു.

പൂർണ സംസ്ഥാന പദവിയും നഷ്ടം
പാർലമെൻറ് ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പൂർണ സംസ്ഥാന പദവിയുള്ള ജമ്മു-കശ്മീർ ഇല്ലാതാവും. പകരം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ പിറക്കുന്നു. ഒന്ന്, ഡൽഹിയും പുതുച്ചേരിയും പോലെ നിയമസഭയുള്ള, പൂർണ സംസ്ഥാനപദവി ഇല്ലാത്ത ജമ്മു-കശ്മീർ. രണ്ട്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്. രണ്ടിടത്തും ലഫ്റ്റനൻറ് ഗവർണർമാർ. ഡൽഹിയിലെന്ന പോലെ പൊലീസ്, ക്രമസമാധാനം അടക്കം സുപ്രധാന ചുമതലകളൊന്നും ജമ്മു-കശ്മീരിന് ഉണ്ടാവില്ല. ലഫ്. ഗവർണറുടെ അനുമതി കൂടാതെ സ്വതന്ത്രമായി മുന്നോട്ടു പോകാനാവില്ല. ഫലത്തിൽ കേന്ദ്രത്തിന് പൂർണ നിയന്ത്രണം.

കേന്ദ്രഭരണ പ്രദേശമായി ലഡാക്ക്
ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയവ പോലെ ഇന്ത്യയിൽ പുതിയൊരു കേന്ദ്രഭരണ പ്രേദശം ഉണ്ടാവുന്നു. ലഫ്. ഗവർണർക്കാണ് ഇൗ പ്രദേശത്തിെൻറ നിയന്ത്രണാധികാരം. ലേ, കാർഗിൽ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് ലഡാക്ക്.

അതിർത്തികൾ മാറുന്നു
ജമ്മു-കശ്മീർ വിഭജിക്കുന്നതിനൊപ്പം ലോക്സഭ, നിയമസഭ മണ്ഡലാതിർത്തി പുനർനിർണയം നടക്കും. അതിനനുസരിച്ചാണ് ഇനി തെരഞ്ഞെടുപ്പ്. ഇൗ നടപടികൾ പൂർത്തിയാവുന്നതുവരെ തെരഞ്ഞെടുപ്പു പ്രക്രിയ നീണ്ടുപോകും. ഇപ്പോൾ രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു-കശ്മീർ.

35-എ പരിരക്ഷയും നീക്കി
370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ അതിെൻറ അനുബന്ധമായി 1954 മുതൽ ലഭിച്ചുവന്ന 35-എ വകുപ്പിെൻറ പരിരക്ഷയും ജമ്മു-കശ്മീരിന് നഷ്ടം. സംസ്ഥാനത്തിനു പുറത്തുള്ളവർ ജമ്മു-കശ്മീരിൽ ഭൂമി വാങ്ങുന്നതിന് ഇപ്പോൾ വിലക്കുണ്ട്. അത് നീങ്ങുന്നു. സർക്കാർ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്കോളർഷിപ്പിനും മറ്റും അവകാശമില്ല. ഇനി ആ നിയന്ത്രണം ഉണ്ടാവില്ല. സംസ്ഥാനത്തെ സ്ഥിര താമസക്കാർ ആരാണെന്ന് നിർണയിക്കാൻ സംസ്ഥാന സർക്കാറിനും നിയമസഭക്കും അധികാരം നൽകുന്ന വ്യവസ്ഥ ഇല്ലാതാകുന്നു. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണ വ്യവസ്ഥകൾ ബാധകം.

Kashmir



കശ്മീരികളെ ദുർബലപ്പെടുത്തും; തീവ്രവാദത്തിന് ശക്തിപകരും -പ്രതിപക്ഷം

ന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പ്രത്യേക പരിരക്ഷ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി ആത്യന്തികമായി തീവ്രവാദികൾക്കാണ് ശക്തിപകരുകയെന്ന് പ്രതിപക്ഷം. ഇന്ത്യക്കൊപ്പം നിന്ന കശ്മീരികളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മോദി സർക്കാറിേൻറതെന്നും ലോക്സഭയിൽ നടന്ന ചർച്ചയിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.

ശശി തരൂർ: ജനാധിപത്യത്തിന് കറുത്ത ദിനമാണ്. ആരുമായും കൂടിയാലോചന നടത്താതെയുള്ള സ്വേച്ഛാപരമായ നടപടിയാണ് സർക്കാർ കൈക്കൊണ്ടത്. രണ്ടു മുൻമുഖ്യമന്ത്രിമാർ അടക്കമുള്ളവരെ തടങ്കലിൽവെച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുമെല്ലാം പൂട്ടിയിട്ടും വാർത്താവിനിമയ ബന്ധങ്ങൾ ഇല്ലാതാക്കിയുമെല്ലാമാണ് സർക്കാർ സ്വന്തം അജണ്ട മുന്നോട്ടുനീക്കുന്നത്. ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമായ നടപടികളാണ് പാർലമെൻറിൽ അരങ്ങേറുന്നത്. നിയമനിർമാണത്തിന് കൂടിയാലോചന നടത്തുക എന്നത് ജനാധിപത്യത്തിെൻറ അടിസ്ഥാനമാണ്.

പി.കെ. കുഞ്ഞാലിക്കുട്ടി: യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചാണ് സർക്കാർ കശ്മീരികളെ നേരിടുന്നത്. സർക്കാറിെൻറ കാഴ്ചപ്പാടിന് വിരുദ്ധമായൊരു കാഴ്ചപ്പാടും രാജ്യത്തുണ്ടെന്ന് കാണണം. പാവപ്പെട്ട കശ്മീരികളെ കേൾക്കാൻപോലും സർക്കാർ തയാറായില്ല. ജനാധിപത്യപ്രക്രിയ പിന്തുടർന്നല്ല നടപടികൾ. അഞ്ചു വർഷം ഭരിച്ചപ്പോൾ 370ാം വകുപ്പ് എടുത്തുകളയാൻ സർക്കാർ മുതിർന്നില്ല. ഇന്ന് വിജയിച്ച ഭാവത്തിൽ സർക്കാർ നിൽക്കുന്നുവെങ്കിലും, ഇപ്പോഴത്തെ നടപടികൾ തിക്തഫലമാണ് ഉണ്ടാക്കുക. വർഗീയ അജണ്ടകൊണ്ട് എല്ലാം മറച്ചുപിടിക്കാമെന്നു കരുതരുത്. ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രമാണ് സർക്കാർ പ്രയോഗിക്കുന്നത്. യഥാർഥത്തിൽ തീവ്രവാദികൾക്ക് ശക്തി പകരുകയാണ് സർക്കാർ.

എൻ.കെ. പ്രേമചന്ദ്രൻ: കശ്മീര്‍ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് രാജ്യത്തി‍െൻറ ദേശീയ ഐക്യം ഉറപ്പാക്കുന്നതിനു പകരം സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി രണ്ടായി വിഭജിക്കുന്നത് ചരിത്രപരമായ തെറ്റാണ്. ഭരണഘടനയുടെ 370ാം വകുപ്പ് അനുസരിച്ച് രാഷ്ട്രപതിക്ക് ജമ്മു-കശ്മീരി‍െൻറ പ്രത്യേക പദവി പരിമിതപ്പെടുത്താനും പിന്‍വലിക്കാനുമുള്ള അവകാശം ജമ്മു-കശ്മീരിലെ ഭരണഘടന നിർമാണസഭയുടെ താൽപര്യത്തിന് വിധേയമായിട്ടാണ്. ഭരണഘടന നിർമാണസഭയുടെ സ്ഥാനത്ത് സംസ്ഥാന നിയമസഭയായി മാറ്റാന്‍ 367ാം വകുപ്പ് ഭേദഗതിചെയ്യാനുള്ള അധികാരം പ്രസിഡൻറിനില്ല. 368ാം വകുപ്പ് അനുസരിച്ചല്ലാതെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ ഭരണഘടന ഭേദഗതിചെയ്യാന്‍ കഴിയില്ല.

എ.എം. ആരിഫ്: ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കാടൻ രീതിയാണ് നടപ്പാക്കുന്നതെന്നും പറയുന്നവരെ പാകിസ്താനികളായി ചിത്രീകരിക്കുന്ന രീതിയാണ് സർക്കാറിേൻറത്. ബാബരി മസ്ജിദ് തകർത്തവരുടെ വികാരത്തോടെയാണ് സർക്കാർ ജമ്മു-കശ്മീർ വിഷയത്തിൽ നീങ്ങുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരിൽ. നിയമനിർമാണം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. സർക്കാറിന് കിട്ടിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അധികാരമല്ല. ദേശീയ െഎക്യത്തിനു നേർക്കുള്ള ഏറ്റവും വലിയ ആക്രമണമാണ് സർക്കാർ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabhamalayalam newsindia newsarticle 370Kashmir turmoil
News Summary - Kashmir Turmoil: Anti Article 370 resolution passed -India News
Next Story