Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ 370ാം വകുപ്പ്...

കശ്മീർ 370ാം വകുപ്പ് വിധി; കനത്ത സുരക്ഷയിൽ താഴ്വര

text_fields
bookmark_border
കശ്മീർ 370ാം വകുപ്പ് വിധി; കനത്ത സുരക്ഷയിൽ താഴ്വര
cancel

ശ്രീനഗർ: ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹരജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ, താഴ്വരയിൽ മതിയായ സുരക്ഷ ഏർപ്പെടുത്തിയതായി ഐ.ജി വി.കെ. ബിർദി പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. ഭീകരവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന തരം ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അധിക്ഷേപകരമായതും പ്രകോപനപരമായതുമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നതടക്കം മാർഗനിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, വിധി സംബന്ധിച്ച് കശ്മീരിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിവിധ രൂപത്തിലാണ് പ്രതികരിച്ചത്. എന്തു സംഭവിക്കുമെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും അഞ്ചു ജഡ്ജിമാരുടെ മനസ്സിലെന്തായിരിക്കുമെന്ന് എങ്ങനെ അറിയാനാണെന്നും നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. ‘‘ഞങ്ങൾക്ക് അനുകൂലമായിരിക്കണമെന്ന് പ്രാർഥിക്കാനും പ്രതീക്ഷിക്കാനും മാത്രമേ കഴിയൂ’’ -ഉമർ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയും സംരക്ഷിക്കലാണ് സുപ്രീംകോടതിയുടെ ചുമതലയെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി പ്രതികരിച്ചു.

അതിനിടെ, വിധി പ്രസ്താവത്തിനു മുന്നോടിയായി 370ാം വകുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നവർക്കെതിരെ ജമ്മു-കശ്മീരിൽ നടപടി തുടങ്ങി. ‘പ്രകോപനപരവും രാജ്യദ്രോഹപരവുമായ പ്രസ്താവനകൾ അടങ്ങുന്ന വിദ്വേഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത’ വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽനിന്ന് ഒരാളെ പിടികൂടിയെന്ന് പൊലീസ് വക്താവ് പറഞ്ഞു. തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ മൂന്നു പേർക്കെതിരെയും മധ്യകശ്മീരിലെ ഗണ്ടർബാൾ ജില്ലയിൽ രണ്ടു പേർക്കെതിരെയും നടപടിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central GovernmentVerdictKashmirSection 370
News Summary - Kashmir Section 370 Verdict; Valley under heavy security
Next Story