Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ: എല്ലാ...

കശ്മീർ: എല്ലാ ഹരജികളും ഭരണഘടന ബെഞ്ചിന്; മറുപടിയില്ലാതെ കേന്ദ്രം

text_fields
bookmark_border
kashmir-situation
cancel

ന്യൂഡൽഹി: ജമ്മു-കശ്മീർ അടച്ചുപൂട്ടി ഇരുമ്പുമറക്കുള്ളിലാക്കി 58 ദിവസം പിന്നിട്ട ിട്ടും അതിനെതിരെ സമർപ്പിച്ച ഹരജികളിലൊന്നിനുപോലും കേന്ദ്ര സർക്കാർ സുപ്രീംേകാ ടതിയിൽ മറുപടി നൽകിയില്ല. ഫാറൂഖ് അബ്ദുല്ലയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന് ന് ആവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈകോ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയപ്പോൾ യൂസുഫ് തരിഗാമിക്കായി സീതാറാം യെച്ചൂരി സമർപ്പിച്ചതുൾപ്പെടെ മറ്റു ഹരജികളെല്ലാം ഭരണഘടന ബെഞ്ചിന് വിട്ടു.

സെപ്റ്റംബർ 16ന് കോടതി ആവശ്യപ്പെട്ട മറുപടി സത്യവാങ്മൂലം കേന്ദ്രത്തിെൻറ അഭിഭാഷകനോട് ചോദിക്കാൻ തയാറാകാതിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാറിെൻറ നിയന്ത്രണങ്ങൾ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ഭരണഘടന ബെഞ്ചിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കി.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370, 35എ വകുപ്പുകൾ എടുത്തുകളഞ്ഞ നടപടിക്കെതിെര സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ഭരണഘടന ബെഞ്ച് തന്നെ ഇൗ ഹരജികളും പരിഗണിക്കും. മാധ്യമവിലക്കിനെതിരെ കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ നൽകിയ ഹരജി, മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനെതിരെ ഡോ. സമീർ കൗൾ സമർപ്പിച്ച ഹരജി, കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ ഏനാക്ഷി ഗാംഗുലിയുടെ ഹരജി എന്നിവയും ഇതിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKashmir Law and Ordersupreme court
News Summary - Kashmir Law and Order in Supreme Court -India News
Next Story