Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ...

കശ്മീർ മധ്യസ്ഥനാകാൻ മോദി അഭ്യർഥിച്ചെന്ന് അമേരിക്കൻ പ്രസിഡൻറ്; വിവാദമായപ്പോൾ തിരുത്ത്

text_fields
bookmark_border
donald-trump-imran-khan
cancel

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനുമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് അഭ്യർഥിച്ചുവെന്നും അതിനു തയാറാണെന്നുമുള്ള അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപിെൻറ വെളിപ്പെടുത്തലിൽ പകച്ച് കേന്ദ്രസർക്കാർ. കശ്മീർ വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നാണ് പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് എന്നിരിെക്ക, ട്രംപിെൻറ വെളിപ്പെടുത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി. ദേശതാൽപര്യത്തിനു വിരുദ്ധമായി മോദി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം പാർലമെൻറിെൻറ ഇരു സഭകളിലും വലിയ ഒച്ചപ്പാട് ഉയർത്തി.

ട്രംപിനോട് മോദി അത്തരമൊരു അഭ്യർഥന നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെൻറിെൻറ ഇരുസഭകളിലും നടത്തിയ പ്രസ്താവനയിൽ ആണയിട്ടു. എന്നാൽ വിദേശകാര്യ മന്ത്രിയല്ല, ഇന്ത്യയുടെ നിലപാട് മാറിയോ എന്ന് മോദിതന്നെയാണ് വിശദീകരണം നൽകേണ്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, അതിന് സർക്കാർ തയാറായില്ല. മോദി സഭകളിൽ വന്നതു തന്നെയില്ല. ഇതേത്തുടർന്നുള്ള ബഹളത്തിൽ രാജ്യസഭ പലവട്ടം സ്തംഭിച്ചു. ലോക്സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്കു നടത്തി.

രണ്ടാഴ്ച മുമ്പ് ജപ്പാനിലെ ഒസാകയിൽ നടന്ന ജി-20 ഉച്ചകോടിക്കിടയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ മധ്യസ്ഥതക്ക് തന്നോട് അഭ്യർഥിച്ചുവെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസംവൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഇംറാൻഖാനുമൊത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. അമേരിക്കൻ മധ്യസ്ഥതയെ ഇംറാൻ പിന്നീട് സ്വാഗതം ചെയ്തു. രണ്ടു നേതാക്കൾ നടത്തിയ പരസ്പര സംഭാഷണത്തെക്കുറിച്ച് ഒരാൾ നടത്തിയ വെളിപ്പെടുത്തൽ ശരിയോ തെറ്റോ എന്ന് പാർലമെൻറിനെ പ്രധാനമന്ത്രിതന്നെ ബോധ്യപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

സ്വന്തം രാജ്യത്തിെൻറ പ്രധാനമന്ത്രിെയക്കാൾ വിശ്വാസ്യത മറ്റൊരു രാഷ്ട്രനേതാവിന് കൽപിക്കുന്നത് ദേശതാൽപര്യത്തിന് നിരക്കുന്നതല്ലെന്ന് രാജ്യസഭയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.  രാഷ്ട്രീയത്തിന് അതീതമായി ദേശതാൽപര്യം ഉയർത്തിപ്പിടിക്കാൻ വെങ്കയ്യനായിഡു അഭ്യർഥിച്ചു. പക്ഷേ, ഇൗ വിഷയത്തിൽ എന്തുകൊണ്ടാണ് മോദി നേരിട്ട് കാര്യങ്ങൾ പാർലമെൻറിനെ ബോധ്യപ്പെടുത്താത്തതെന്ന് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി ഉണ്ടായില്ല.

ട്രംപ് പറഞ്ഞത്: രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി മോദിക്കൊപ്പം താൻ ഉണ്ടായിരുന്നു. ഇൗ വിഷയം (കശ്മീർ) ഞങ്ങൾ ചർച്ച ചെയ്തു. യഥാർഥത്തിൽ അേദ്ദഹം എന്നോട് ചോദിച്ചു: ഒരു മധ്യസ്ഥനാകാൻ ഇഷ്ടമുണ്ടോ? അന്നേരം ഞാൻ തിരിച്ചുചോദിച്ചു; എവിടെ? അദ്ദേഹം മറുപടി പറഞ്ഞു: കശ്മീർ. എത്രയോ വർഷമായി ഇൗ പ്രശ്നം തുടരുന്നു. എനിക്ക് അതിശയം തോന്നി. വിഷയം പരിഹരിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിൽ സഹായിക്കാൻ എനിക്ക് കഴിയുമെങ്കിൽ, മധ്യസ്ഥനാകാൻ സന്തോഷമുണ്ട്. വളരെ സ്മാർട്ടായ രണ്ടു നേതൃത്വത്തിന് ഇത് പരിഹരിക്കാൻ കഴിയുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസം. പക്ഷേ, ഞാൻ മധ്യസ്ഥത വഹിക്കണമെന്നാണ് താൽപര്യമെങ്കിൽ, ഞാൻ തയാറാണ്.

ഇംറാൻ ഖാൻ ടി.വി അഭിമുഖത്തിൽ: അമേരിക്കയുടെ മധ്യസ്ഥത സ്വാഗതം ചെയ്യുന്നു. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി തലത്തിൽ കശ്മീർ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ പോകുന്നില്ല. പ്രശ്നപരിഹാരത്തിന് ഇന്ത്യ ചർച്ചക്ക് തയാറാകണം. ട്രംപിനും അമേരിക്കക്കും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും.

മന്ത്രി ജയ്ശങ്കർ പാർലമെൻറിൽ: കശ്മീർ കാര്യത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറിനോട് അഭ്യർഥിച്ചിട്ടില്ല. ഇക്കാര്യത്തിൽ സഭക്ക് ഉറപ്പുതരുന്നു. പാകിസ്താനുമായുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി വിഷയമായി തുടരും. എല്ലാ ഇടപാടുകളും പരസ്പരം മാത്രം. ഷിംല കരാർ, ലാഹോർ പ്രഖ്യാപനം എന്നിവയാണ് കശ്മീർ വിഷയത്തിൽ ഏതൊരു ചർച്ചക്കും മാർഗരേഖ.

അമേരിക്കയുടെ തിരുത്ത്: ട്രംപിെൻറ പ്രസ്താവന ഉയർത്തിയ വിവാദത്തിെൻറ പശ്ചാത്തലത്തിൽ അമേരിക്കൻ വിദേശകാര്യ വിഭാഗം നടത്തിയ തിരുത്ത് ഇങ്ങനെ: ഇന്ത്യ-പാക് ഉഭയകക്ഷി വിഷയമാണ് കശ്മീർ. ഇൗ വിഷയം പരിഹരിക്കാൻ ഇന്ത്യയും പാകിസ്താനും ഒന്നിച്ചിരിക്കുന്നതിനെ സ്വാഗതം ചെയ്യും. അക്കാര്യത്തിൽ സഹായിക്കാനും അമേരിക്ക തയാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuemalayalam newsindia newsIndia NewsDonald Trump
News Summary - Kashmir Issue: India Oppose Donald Trump Comment -India News
Next Story