കശ്മീരിൽ ഉരുക്കുമുഷ്ടി
text_fieldsന്യൂഡൽഹി: ഗവർണർ ഭരണത്തിലായ ജമ്മു-കശ്മീരിൽ ഉരുക്കുമുഷ്ടിനയം കൂടുതൽ കർക്കശമാക്കി കേന്ദ്രസർക്കാർ. വിമത നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മിർവായിസ് ഉമർ ഫാറൂഖ് എന്നിവരെ വീട്ടുതടങ്കലിലാക്കി. ജെ.കെ.എൽ.എഫ് ചെയർമാൻ മുഹമ്മദ് യാസീൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവർത്തകനായ ശുജാഅത് ബുഖാരിയുടെ വധവും സേനയുടെ അതിക്രമങ്ങളും മുൻനിർത്തി പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര കമീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ മനുഷ്യാവകാശ കൗൺസിലിന് മൂന്നുപേരും ചേർന്ന് കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്.
ഭീകരതക്ക് ധനസഹായം നൽകുന്നുവെന്ന ആരോപണത്തെക്കുറിച്ച് ഇവർക്കെതിരെ ദേശീയ ഏജൻസിയായ എൻ.െഎ.എ അന്വേഷണം ഉൗർജിതപ്പെടുത്തുകയാണ്. കശ്മീരിൽ സമാധാന സംഭാഷണങ്ങൾക്ക് മധ്യസ്ഥനായി മുൻ െഎ.ബി ഡയറക്ടർ ദിനേശ്വർ ശർമയെ നിയമിച്ച പശ്ചാത്തലത്തിൽ വിമത നേതാക്കൾക്കെതിരായ കേസിൽ അന്വേഷണ നടപടികൾ മന്ദഗതിയിലാക്കിയിരുന്നു. ഗവർണർ ഭരണം ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെ നടത്തിയ നിയമനങ്ങളും കേന്ദ്രസർക്കാറിെൻറ ഉരുക്കുമുഷ്ടി നയം പ്രതിഫലിപ്പിച്ചു.
നക്സൽ സ്വാധീന മേഖലയായ ഛത്തിസ്ഗഢിൽ ആഭ്യന്തര വകുപ്പിെൻറ ചുമതല നൽകിയിരുന്ന അഡീഷനൽ ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യത്തെ ജമ്മു-കശ്മീരിൽ ചീഫ് സെക്രട്ടറിയാക്കി. വീരപ്പൻ വേട്ടക്ക് നേതൃത്വം നൽകിയ മുൻ െഎ.പി.എസ് ഒാഫിസർ കെ. വിജയകുമാറിനെ ഗവർണർ എൻ.എൻ. വോറയുടെ ഉപദേശകനായി നിയമിച്ചു. പൊലീസ് സേനയിൽനിന്ന് വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു വിജയകുമാർ.
നക്സൽവേട്ടയിൽ പേരെടുത്ത പാലക്കാട് കൊല്ലേങ്കാട് സ്വദേശിയാണ് വിജയകുമാർ. നേരത്തെ കശ്മീരിൽ ബി.എസ്.എഫ് െഎ.ജിയായി പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ബി.ബി. വ്യാസിനെയും ഗവർണറുടെ ഉപദേശകനാക്കി. മെഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടർന്ന് സമ്പൂർണ അധികാരം ഏറ്റെടുത്ത ഗവർണർ എൻ.എൻ. വോറ കഴിഞ്ഞദിവസം ഉന്നതതല യോഗം വിളിച്ച് തീവ്രവാദ വിരുദ്ധ നീക്കങ്ങൾ ഉൗർജിതമാക്കാൻ നിർദേശിച്ചിരുന്നു. എൻ.എസ്.ജി കമാൻഡോകളെ ബി.എസ്.എഫ് കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
കശ്മീർ കരുവാക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അതിദേശീയത വികാരം ഇളക്കിവിടാനും വർഗീയ ധ്രുവീകരണത്തിനും മോദി സർക്കാർ ശ്രമിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. പി.ഡി.പിയെ സഖ്യകക്ഷിയാക്കാൻ മൂന്നുവർഷം മുമ്പ് മുൻകൈയെടുത്ത ബി.ജെ.പി, അടുത്ത പൊതുതെരഞ്ഞെടുപ്പിനു 10 മാസം മാത്രം ശേഷിക്കേ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.