Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ ഏറ്റുമുട്ടൽ:...

കശ്മീർ ഏറ്റുമുട്ടൽ: മൃതദേഹങ്ങൾ മറവുചെയ്തു

text_fields
bookmark_border
kashmir
cancel

ശ്രീനഗർ: കശ്മീരിലെ ഹൈദർപോറയിൽ തിങ്കളാഴ്ച സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട വ്യവസായികളായ മുഹമ്മദ് അൽതാഫ് ബട്ടി‍െൻറയും മുദസ്സിർ ഗുല്ലി‍െൻറയും മൃതദേഹം ശ്രീനഗറിൽ മറവുചെയ്തു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ നിന്ന് വ്യാഴാഴ്ച അർധ രാത്രിയോടെയാണ് മൃതദേഹം ശ്രീനഗറിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയത്.

വെള്ളിയാഴ്ച ശ്രീനഗറിൽ ഹർത്താൽപ്രതീതിയായിരുന്നു. കടകേമ്പാളങ്ങളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതേസമയം, അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സുരക്ഷാസൈന്യം നടത്തിയ തീവ്രവാദ വിരുദ്ധ നീക്കത്തിനിടെ തിങ്കളാഴ്ച രാത്രിയാണ് സിവിലിയന്മാരായ അൽതാഫ് ബട്ടും മുദസ്സിർ ഗുല്ലും കൊല്ലപ്പെടുന്നത്. കുടുംബങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദത്തിനൊടുവിലാണ് മൃതദേഹം വിട്ടുനൽകിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buriedKashmir
News Summary - Kashmir clash: Bodies buried
Next Story