കശ്മീരിൽ സാധാരണനില പുനഃസ്ഥാപിെച്ചന്നത് കള്ളമെന്ന് വസ്തുതാന്വേഷണ സംഘം
text_fieldsന്യൂഡൽഹി: കശ്മീരിൽ സാധാരണനില പുനഃസ്ഥാപിെച്ചന്ന് സർക്കാർ നുണ പ്രചാരണം നടത്തുകയാണെന്ന് വസ്തുതാന്വേഷണ സംഘം. ഉദ്യോഗസ്ഥരടങ്ങിയ ചെറിയ വിഭാഗത്തിനു മാത്രേമ ഫോൺ സൗകര്യം ലഭ്യമായിട്ടുള്ളൂ. എല്ലാവരും പുറത്തിറങ്ങി എന്ന് കാണിക്കാനായി സർക്കാർ കൃത്രിമമായി ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിക്കുകയും മുഖ്യധാര മാധ്യമങ്ങൾ അതു പ്രചരിപ്പിക്കുകയുമാണെന്നും വാർത്തസമ്മേളനത്തിൽ വസ്തുതാന്വേഷണ സംഘം പറഞ്ഞു.
അഭിഭാഷകരായ ആരതി മുണ്ഡേക്കർ, ലാറാ ജെസാനി, മിഹിർ ദേസായി, സൈക്യാട്രിസ്റ്റ് അമിത് സെൻ തുടങ്ങി 11 അംഗസംഘമാണ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാലുവരെ കശ്മീർ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്. കശ്മീർ താഴ്വരയിലെ 70 ശതമാനം ആളുകളും കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അമിത് സെൻ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമെല്ലാം സായുധ സേന വിഭാഗങ്ങളുടെ ലൈംഗികാതിക്രമങ്ങൾക്കും മർദനങ്ങൾക്കും ഇരയായിട്ടുണ്ട്. രാത്രിയിൽ മദ്യപിച്ചെത്തുന്ന സംഘം ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മർദിച്ചുവെന്നതടക്കം കശ്മീർ താഴ്വരയിലെ സ്ത്രീകൾ പറഞ്ഞതായും സംഘം വ്യക്തമാക്കി. തങ്ങൾ മനുഷ്യരാണെന്നും മാനുഷിക അവകാശങ്ങളും പരിഗണനകളും ഉണ്ടെന്നും സൈന്യം മറക്കുെന്നന്നും ക്രൂരമായ അതിക്രമങ്ങൾക്കാണ് എന്നും ഇരയാകുന്നതെന്നും സ്ത്രീകൾ പറഞ്ഞതായും സംഘം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.