Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരൂർ ദുരന്തം:...

കരൂർ ദുരന്തം: അടിയന്തരമായി ഇടപെട്ട് സുപ്രീം കോടതി; മന്ത്രിമാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ഡി.എം.കെ ഹരജി നാളെ പരിഗണിക്കും

text_fields
bookmark_border
കരൂർ ദുരന്തം: അടിയന്തരമായി ഇടപെട്ട് സുപ്രീം കോടതി; മന്ത്രിമാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ഡി.എം.കെ ഹരജി നാളെ പരിഗണിക്കും
cancel

ന്യൂഡൽഹി: തമിഴ്നാട്ടിൽ വിജയിയുടെ ടി.വി.കെയെ ഏറെ പ്രതിസന്ധിയിലാക്കിയ കരൂർ തിക്കും തിരക്കും (സ്റ്റാമ്പീഡ്) കേസിൽ മന്ത്രിമാർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചുള്ള ഡി.എം.കെ ഹർജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. കേസ് നാളെ കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.

വിജയിയുടെ റാലിക്കിടെ കരൂരിൽ തിക്കും തിരക്കും ഉണ്ടായ കേസിലെ സാക്ഷികളെ മന്ത്രിസഭാംഗങ്ങൾ സ്വാധീനിക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കേസിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആദവ് അർജുന എന്നിവർ പരസ്യ പ്രസ്താവനകൾ നടത്തുകയും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഭീഷണിപ്പെടുത്തുകയോ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി സമർപ്പിച്ച അപേക്ഷ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കും.

സാക്ഷികളെ "സജീവമായി സ്വാധീനിക്കുന്നു" എന്ന് ആരോപിക്കുന്ന ഹർജിയിൽ, സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 2-ന് പൊതുമരാമത്ത് മന്ത്രിയായ ആദവ് അർജുന നടത്തിയ "കണക്കുതീർക്കാനുണ്ട്" എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ ഹർജി വന്നത്. അന്ന് ഭരണത്തിലിരുന്ന ഡി.എം.കെയാണ് തിക്കിനും തിരക്കിനും ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ വിജയിയുടെ പ്രചാരണ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് 41 പേർ ദാരുണമായി മരിച്ചിരുന്നു.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞ് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.

സംഘാടകരുടെയും ടി.വി.കെ പ്രവർത്തകരുടെയും "അശ്രദ്ധവും ഏകോപനമില്ലാത്തതുമായ പ്രവർത്തനങ്ങളാണ്" തിക്കിനും തിരക്കിനും കാരണമെന്ന് ഡി.എം.കെ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഡി.എം.കെ തങ്ങൾക്കെതിരെ "ഗൂഢാലോചന" നടത്തുന്നുവെന്നാണ് വിജയിയും ടിവികെയും തിരിച്ചടിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduStampededmkTVKSupreme CourtTVK Vijay
News Summary - Karur stampede case: Supreme Court agrees to hear
Next Story