കാർത്തി ചിദംബരം കോടതിയിൽ; 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ
text_fieldsന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ സി.ബി.ഐ അറസ്റ്റിലായ മുൻ ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ മകനും എ.െഎ.സി.സി അംഗവുമായ കാർത്തി ചിദംബരത്തെ കോടതിയിൽ ഹാജരാക്കി. ഡൽഹി സി.ബി.ഐ കോടതിയിലാണ് കാർത്തിയെ ഹാജരാക്കിയത്. 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്ന് കോടതിയിൽ സി.ബി.ഐ ആവശ്യപ്പെട്ടു.
കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കഴിഞ്ഞ ദിവസം സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. ഐ.എൻ.എക്‌സ് മീഡിയ കമ്പനിക്ക് വേണ്ടി വിദേശ നിക്ഷേപ ഇടപാടിൽ ഇടനിലക്കാരനായി കോഴ വാങ്ങിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട കാർത്തി അന്വേഷണ ഏജൻസിയുമായി സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. കാർത്തി കേസിലെ മൂന്നാം പ്രതിയാണ്.
വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എൻ.എക്‌സ് മീഡിയ ടെലിവിഷൻ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്ടർ ബോർഡംഗങ്ങളിൽ നിന്ന് 3.5 കോടി രൂപാ കോഴ വാങ്ങിയെന്നാണ് കേസ്. പി. ചിദംബരം ധനമന്ത്രിയായിരുന്ന 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും 300 കോടിയുടെ നിക്ഷേപം തരപ്പെടുത്താൻ അനുമതി വാങ്ങി നൽകിയത്.
കമ്പനി ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരിൽ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസിൽ കാർത്തിയുടെ ചാർേട്ടഡ് അക്കൗണ്ടന്‍റ് എസ്. ഭാസ്കര രാമൻ നേരത്തെ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
