വിദ്വേഷം പ്രചരിപ്പിച്ച ബി.ജെ.പി കർണാടക ട്വിറ്റർ പേജിന് വിലക്ക്
text_fieldsബംഗളൂരു: നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ബി.ജെ.പി കർണാടകയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന് 24 മണിക്കൂർ വ ിലക്ക്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഫെബ്രുവരി 11നായിരുന്നു വിലക്ക്.
ഡൽഹിയിൽ പോളിങ് പുര ോഗമിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ പരിഹസിച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വോട്ട് ചെയ്യാൻ വരിനിൽക്കുന്ന മുസ്ലിം സ്ത്രീകൾ വോട്ടർ ഐഡി കാർഡുകൾ ഉയർത്തിക്കാണിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്ത്. ‘ രേഖകൾ സൂക്ഷിച്ചുവെച്ചോ, എൻ.പി.ആറിന് വീണ്ടും കാണിക്കേണ്ടി വരും’ എന്നായിരുന്നു പരിഹാസം.
സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഈ പോസ്റ്റ് ഏറ്റുവാങ്ങിയത്. എൻ.പി.ആറിന് രേഖകൾ ആവശ്യമില്ലെന്ന് കേന്ദ്രം നിരന്തരം വ്യക്തമാക്കുന്നതിനിടെ രേഖ ആവശ്യംവരുമെന്ന് പ്രചരിപ്പിക്കുന്നതിെൻറ പ്രശ്നവും ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇത് സി.എ.എ വിരുദ്ധ സമരക്കാരുടെ ആസൂത്രിത പ്രവർത്തന ഫലമായി സംഭവിച്ചതാണെന്ന് യുവമോർച്ച കർണാടക വൈസ് പ്രസിഡൻറ് വിനോദ് കൃഷ്ണമൂർത്തി ആരോപിച്ചു. ഫെബ്രുവരി 12 മുതൽ പേജ് ട്വിറ്റർ പുനഃസ്ഥാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
