Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ അതിജാഗ്രത:...

കർണാടകയിൽ അതിജാഗ്രത: ഒരാഴ്ച മാളുകളും തിയറ്ററുകളും അടച്ചിടും

text_fields
bookmark_border
BENGALURU-MALL
cancel

ബംഗളൂരു: കോവിഡ്-19നെ തുടർന്ന് രാജ്യത്തെ ആദ്യ മരണം കലബുറഗിയിൽ സ്ഥിരീകരിച്ചതിനെത ുടർന്ന് കർണാടകയിൽ അടിയന്തര നടപടികൾ. ശനിയാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് കർണ ാടകയിലെ ഷോപ്പിങ് മാളുകൾ, തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾ, പബ് ബുകൾ എന്നിവ അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് കായികമത്സരങ്ങൾ നടത്തുന്നതിനും വിലക്കുണ്ട്. അതോടൊപ്പം സ്കൂളുകൾക്കും സർവകലാശാല, കോളജ് തുടങ്ങിയവക്കും ഒരാഴ്ച അവധിയായിരിക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി ആളുകൾ കൂടുന്ന എല്ലാ സ്ഥലങ്ങളും വാണിജ്യ സമുച്ചയങ്ങളും താൽകാലികമായി അടച്ചിടണമെന്നാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്.

ജനങ്ങളുടെ സുരക്ഷക്കായാണ് നിയന്ത്രണങ്ങളെന്നും ഒരാഴ്ചക്കുശേഷം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പിൻവലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അടിയന്തര ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. നൈറ്റ് ക്ലബുകൾ, സ്വിമ്മിങ് പൂൾ, കളിസ്ഥലം, സംഗീത പരിപാടി, ക്ലബ് പരിപാടി, വേനൽകാല ക്യാമ്പ്, കായിക മത്സരം, വിവാഹം, സമ്മേളനങ്ങൾ തുടങ്ങി, ആളുകൾ കൂടുന്ന എല്ലാ പരിപാടികൾക്കും ഒരാഴ്ചത്തേക്ക് വിലക്കുണ്ട്. 100ൽ താഴെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം ലളിതമാക്കണം. രോഗലക്ഷണമുള്ളവർ ചികിത്സയിൽനിന്ന് വിട്ടുനിന്നാൽ നിർബന്ധിച്ച് ഐസൊലേറ്റ് ചെയ്യും.

ഒരാഴ്ചത്തേക്ക് ബംഗളൂരുവിലെയും സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലെയും ഐ.ടി കമ്പനികളിലെ ജീവനക്കാർക്ക് വീട്ടിൽനിന്ന് ജോലിയെടുക്കാൻ കമ്പനികൾ നിർദേശിക്കണം. കലബുറഗിയിൽ മരിച്ച ഒരാൾക്ക് പുറമെ ബംഗളൂരുവിൽ അഞ്ചുപേരാണ് കോവിഡ്-19 ബാധിച്ച് ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലുള്ളത്. ഇവരിൽ മൂന്നുപേരും ഐ.ടി മേഖലയിൽ േജാലി ചെയ്യുന്നവരാണ്. നേരേത്തതന്നെ സംസ്ഥാനത്തെ ഒന്ന് മുതൽ ആറുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അവധി നൽകിയിരുന്നു. ഇതിന് പുറമെയാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്ക് അവധി നൽകിയത്. എസ്.എസ്.എൽ.സി പരീക്ഷയും മറ്റു പരീക്ഷകളും മാറ്റമില്ലാതെ നടക്കും. ബംഗളൂരു കോർപറേഷൻ പരിധിയിലെ നക്ഷത്ര ഹോട്ടലുകളിലും മറ്റു ഹാളുകളിലും പൊതുപരിപാടികൾ നടത്തരുതെന്നും ബി.ബി.എം.പി ഉത്തരവിറക്കി. ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. സർക്കാർ ഒാഫിസുകൾ തുറന്നുപ്രവർത്തിക്കും. നിയമസഭ ബജറ്റ് സമ്മേളനവും തുടരും. ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും അവധി സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virus
News Summary - Karnataka shops and malls close-India
Next Story