Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.ആർ നഗറിൽ ...

ആർ.ആർ നഗറിൽ  ദൾ–കോൺഗ്രസ്  ധാരണയില്ല

text_fields
bookmark_border
ആർ.ആർ നഗറിൽ  ദൾ–കോൺഗ്രസ്  ധാരണയില്ല
cancel

ബംഗളൂരു: വോെട്ടടുപ്പ് മാറ്റിവെച്ച ബംഗളൂരുവിലെ ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ കോൺഗ്രസും ജനതാദൾ സെക്കുലറും തനിച്ചു മത്സരിക്കും. സർക്കാർ രൂപവത്കരിക്കാൻ സഖ്യമുണ്ടാക്കിയെങ്കിലും ആർ.ആർ നഗറിലെ സഖ്യം സംബന്ധിച്ച് അവസാനനിമിഷം വരെ നടന്ന ചർച്ച ഫലം കാണാതായതോടെയാണ് ഇരു പാർട്ടികളും തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ബി.ജെ.പി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ വിജയകുമാറിെൻറ നിര്യാണത്തെ തുടർന്ന് വോെട്ടടുപ്പ് നീട്ടിവെച്ച ജയനഗറിൽ കോൺഗ്രസും ദളും ഒന്നിക്കുന്നകാര്യം തീരുമാനമായിട്ടില്ല. ജയനഗറിൽ കഴിഞ്ഞതവണ കോൺഗ്രസ് രണ്ടും ജെ.ഡി.എസ് മൂന്നും സ്ഥാനത്തായിരുന്നു. 

ആർ.ആർ നഗറിൽ തിങ്കളാഴ്ചയും ജയനഗറിൽ ജൂൺ 11നുമാണ് വോെട്ടടുപ്പ്. ആർ.ആർ നഗറിലെ ഒരു അപ്പാർട്ട്മെൻറിൽനിന്ന് 10,000ത്തോളം തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ വോെട്ടടുപ്പ് മാറ്റിവെക്കുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസിെൻറ സിറ്റിങ് എം.എൽ.എ മുനിരത്നയടക്കം 14 പേർക്കെതിരെ കേസെടുത്തിരുന്നു. മുനിരത്ന തന്നെയാണ് കോൺഗ്രസിെൻറ സ്ഥാനാർഥി. ദൾ സ്ഥാനാർഥിയായി ജി.എച്ച്. രാമചന്ദ്രയും ബി.ജെ.പി സ്ഥാനാർഥിയായി മുനിരാജ ഗൗഡയും ജനവിധി തേടുന്നു. തെരെഞ്ഞടുപ്പ് മാറ്റിവെച്ച ജയനഗറിൽ കോൺഗ്രസിനും ആർ.ആർ നഗറിൽ ജെ.ഡി.എസിനും പരസ്പരം പിന്തുണ നൽകാമെന്നായിരുന്നു കോഒാഡിനേഷൻ കമ്മിറ്റി നിർദേശം. ഇതിനായി മുനിരത്നയുമായി കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡി.കെ. ശിവകുമാറും കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വരയും ചർച്ച  നടത്തിയെങ്കിലും മുനിരത്ന പിന്മാറിയില്ല. 

ഇതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം അരങ്ങേറുമെന്ന് ഉറപ്പായി. കഴിഞ്ഞതവണ ജെ.ഡി.എസ് സ്ഥാനാർഥി രണ്ടും ബി.ജെ.പി മൂന്നും സ്ഥാനത്തായിരുന്നു. ശബ്ദപ്രചാരണത്തിെൻറ അവസാന ദിനമായ ശനിയാഴ്ച മണ്ഡലത്തിൽ മൂന്നു പാർട്ടികളും കൊണ്ടുപിടിച്ച പ്രചാരണം നടത്തി. തുടർന്ന് നടക്കാനിരിക്കുന്ന രാമനഗര ഉപതെരഞ്ഞെടുപ്പിലും മൂന്ന് മണ്ഡലങ്ങളിലെ നിയമകൗൺസിൽ തെരെഞ്ഞടുപ്പിലും കോൺഗ്രസും ദളും എങ്ങനെ മത്സരിക്കുമെന്നതും തീരുമാനമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka electionsR.R Nagarcongress-jds
News Summary - Karnataka R.R nagar elections-India news
Next Story