സാമ്പത്തിക പ്രതിസന്ധി: സർക്കാർ ഭൂമി ലേലം ചെയ്യാനൊരുങ്ങി കർണാടക; മദ്യഷാപ്പുകൾ തുറക്കണമെന്നും മുഖ്യമന്ത്രി
text_fieldsബെംഗളൂരു: കോവിഡ് മഹാമാരിയുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നടപടികളുമായി കർണാടക. അതി െൻറ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12,000 കോര്‍ണര്‍ സൈറ്റുകള്‍ ലേലം ചെയ്യാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രിൽ 15ന് മദ്യഷാപ്പുകൾ തുറക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ ് സർക്കാരുള്ളതെന്നും ലോക്ഡൗണിന് പിന്നാലെ മദ്യശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് മൂലം 1800 കോടി എക്സൈസ് വരുമാനമാണ് നഷ്ടമായതെന്നും യെദ്യൂരപ്പ പറഞ്ഞു.
ബംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വെച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉദ്ദേശിക്കുന്ന തുക ലഭിക്കുകയാണെങ്കില്‍ മാത്രമേ ലേലം നടത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി യെദ്യൂരപ്പ തീരുമാനം അറിയിച്ചത്.
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വിവിധ സാമ്പത്തിക സ്രോതസ്സുകള്‍ നിലക്കുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാനുള്ള തീരുമാനവുമായി എത്തിയത്.
12,000 കോര്‍ണര്‍ സൈറ്റുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടെന്നാണ് കര്‍ണാടകയുടെ കണക്ക്. 2.37 കോടിയുടെ ബജറ്റാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം അവതരിപ്പിച്ചത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 11,215 കോടിയുടെ കുറവാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി 10,000 കോടിയെങ്കിലും അധികമായി വേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.