Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി: കർണാടകയിൽ...

കാവേരി: കർണാടകയിൽ പുതിയ സർക്കാറിെൻറ സമീപനം നിർണായകം 

text_fields
bookmark_border
കാവേരി: കർണാടകയിൽ പുതിയ സർക്കാറിെൻറ സമീപനം നിർണായകം 
cancel

ചെൈന്ന: കാവേരി വിഷയത്തിൽ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കർണാടകയിലെ പുതിയ സർക്കാറിെൻറ സമീപനം നിർണായകം. കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി കർണാടകയിലും ഭരണത്തിൽവന്നാൽ സുപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കുന്നത് സുഗമമാവുമെന്നാണ് സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ കണക്കുകൂട്ടുന്നത്. ഫലപ്രഖ്യാപനത്തിെൻറ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പി മുന്നേറിയപ്പോൾ അണ്ണാ ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവർ ധിറുതിപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാർട്ടി അധ്യക്ഷൻ അമിത്ഷായെയും അഭിനന്ദിച്ച് കത്തെഴുതിയിരുന്നു.

മോദി-അമിത്ഷാ കൂട്ടുക്കെട്ടിനെ പ്രശംസിച്ച പന്നീർശെൽവം ഒരുപടികൂടി കടന്ന് ദക്ഷിണേന്ത്യയിലേക്ക് കടന്നുവരുന്ന ബി.ജെ.പിയെ സ്വാഗതംചെയ്തത് സാമൂഹിക മാധ്യമങ്ങളിൽ വിവാദമായി. കേന്ദ്ര ബി.െജ.പി നേതൃത്വവുമായി പന്നീർശെൽവത്തിന് അടുത്ത ബന്ധമാണുള്ളത്. മോദി ഇടപെട്ടാണ് അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര തർക്കം പരിഹരിച്ചതെന്ന് ഇൗയിടെ പന്നീർശെൽവം തുറന്നുപറഞ്ഞിരുന്നു. കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വരാനാണ് അണ്ണാ ഡി.എം.കെ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഡി.എം.കെയുടെ സഖ്യകക്ഷിയാണെന്നതും മുൻ സിദ്ധരാമയ്യ സർക്കാർ കാവേരി പ്രശ്നത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നതുമാണ് ഇതിന് കാരണം. 

സർക്കാർ രൂപവത്കരണത്തിന് ജനതാദൾ സെക്കുലറിന് കോൺഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ നിരാശ പടർത്തിയിരുന്നു. 
കോൺഗ്രസ്-ജനതാദൾ സർക്കാർ ഭരണത്തിലേറിയാൽ കാവേരി പ്രശ്നം വീണ്ടും സങ്കീർണമാവുമെന്നാണ് അണ്ണാ ഡി.എം.കെയുടെ വിലയിരുത്തൽ. കർണാടകത്തിൽ ഏത് കക്ഷി അധികാരത്തിൽ വന്നാലും തമിഴ്നാടിെൻറ അവകാശം നേടിയെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുകയെന്ന് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി. ജയകുമാർ അറിയിച്ചു.
 ബി.ജെ.പിക്കെതിരെ രാജ്യത്തെ മതനിരപേക്ഷ കക്ഷികൾ ഒന്നിച്ചുനിൽക്കേണ്ടതിെൻറ ആവശ്യകത വ്യക്തമാക്കുന്നതാണ് കർണാടകയിലെ സംഭവവികാസങ്ങളെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakafinalisationCauvery scheme
News Summary - Karnataka poll may affect Cauvery issue- India news
Next Story