കർണാടകയിലും തടങ്കൽപാളയം സാമൂഹിക നീതി വകുപ്പിനു കീഴിൽ; കേന്ദ്രത്തിന് പിറകെ കോടതിയും ആവശ്യപ്പെട്ടു
text_fieldsബംഗളൂരു: എൻ.പി.ആറും എൻ.ആർ.സിയും മുന്നിൽക്കണ്ട് കേന്ദ്രം നടപ്പാക്കാനിരുന്ന രഹസ്യ അ ജണ്ടയിൽനിന്ന് വൈകിയെങ്കിലും കേരളം പിന്മാറിയപ്പോൾ പദ്ധതി നടപ്പാക്കാൻ കർണാടകക്ക് കേന്ദ്ര സർക്കാറിനൊപ്പം ഹൈകോടതി നിർദേശവും. മറ്റ് ഇടപെടലുകൾ ഇല്ലെങ്കിൽ പുതുവർഷത്തിൽ നെലമംഗലയിലെ സൊന്ദികൊപ്പ ഗ്രാമത്തിൽ അര ഏക്കറിൽ നിർമിച്ച തടങ്കൽപാളയം പ്രവർത്തനക്ഷമമാകുമെന്നാണ് സൂചന. അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശീയരെ നാടുകടത്തുന്നതുവരെ പാർപ്പിക്കാനൊരിടം എന്ന രീതിയിൽ സംസ്ഥാനത്തെ സാമൂഹിക നീതി വകുപ്പിന് കീഴിൽ തുടങ്ങിയ കേന്ദ്രമാണ് ഇപ്പോൾ വാർത്തകളിൽ സ്ഥാനംപിടിച്ചിരിക്കുന്നത്.
മുൻ സർക്കാറുകളുടെ കാലത്ത് വിസയില്ലാതെയും മറ്റും പിടികൂടുന്ന വിദേശീയരെ നാടുകടത്തുന്നതുവരെ പാർപ്പിക്കാനൊരിടം എന്ന രീതിയിലാണ് തടങ്കൽ കേന്ദ്രങ്ങളെ കണ്ടിരുന്നതെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുേമ്പാൾ നിയമത്തിെൻറ പിടിയിലാവുന്നവരെ തടങ്കലിലിടാനാണ് ഈ കേന്ദ്രങ്ങൾ ഉപയോഗിക്കപ്പെടുക എന്നാണ് പറയപ്പെടുന്നത്.
മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദേശ പൗരന്മാർ അനധികൃതമായി താമസിക്കുന്ന ബംഗളൂരുവിൽനിന്ന് ഇതുസംബന്ധിച്ച് നിരന്തരം കേസുകൾ ഉണ്ടായപ്പോൾ 2017ലാണ് ഇത്തരത്തിൽ പിടികൂടുന്നവരെ താമസിപ്പിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഹൈകോടതി സംസ്ഥാന സർക്കാറിനോട് ആരാഞ്ഞത്. തുടർന്ന് സാമൂഹിക നീതി വകുപ്പിന് കീഴിൽ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതിനിടയിൽ 2019 നവംബറിൽ രേഖകളില്ലാതെ പിടിയിലായ രണ്ടു ബംഗ്ലാദേശി പൗരന്മാരുടെ ജാമ്യാപേക്ഷയിൽ തടങ്കൽ കേന്ദ്രം (എഫ്.ഡി.സി) സംബന്ധിച്ചുള്ള വിവരം ഹൈകോടതി വീണ്ടും േതടിയതോടെ ഇതുസംബന്ധിച്ച ഫയലുകൾ വേഗത്തിലായി. കർണാടകയിലെ 35 ഇടങ്ങൾ താൽക്കാലിക തടവുകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്ന് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാറിെൻറ നിർദേശങ്ങളോടൊപ്പം കോടതിയുടെ ഇടപെടലുംകൂടിയായേപ്പാൾ കർണാടകയിൽ ഈ സംവിധാനത്തിന് നിയമസാധുതകൂടി ലഭിച്ചിരിക്കുകയാണ്.
എല്ലാ സംസ്ഥാനങ്ങളുടെയും കൂടെ തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കണമെന്ന കേന്ദ്ര നിർദേശം മാത്രമാണ് കേരളത്തിന് ലഭിച്ചതെങ്കിൽ കർണാടകക്ക് ഇതിനു പുറമെ ഹൈകോടതി നിർദേശവുമുണ്ട്.
2009, 2012, 2014, 2018 വർഷങ്ങളിൽ തുടർച്ചയായി കേന്ദ്രത്തിൽനിന്ന്, അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ താൽക്കാലികമായി പാർപ്പിക്കുന്നതിന് തടവുകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നിർദേശം ലഭിച്ചു. 2009ൽ നടപടി ആരംഭിച്ചെങ്കിലും നടത്തിപ്പ് ചുമതലയിലുള്ള തർക്കത്തെതുടർന്ന് തുടർനടപടിയുണ്ടായില്ല. പിന്നീട് 2018ൽ യെദിയൂരപ്പ അധികാരത്തിലേറിയ ശേഷമാണ് തടങ്കൽപാളയ നിർമാണം വേഗത്തിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.