താമരച്ചുവട്ടിൽ മണ്ണൊലിപ്പ്
text_fieldsഇടതടവില്ലാതെ രാഷ്ട്രീയ നാടകങ്ങൾ അരങ്ങുതകർക്കുന്ന കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിെൻറ സകല ചൂടും നേരത് തേ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ, താമരക്ക് കാര്യമായ വളക്കൂറുള്ള സംസ്ഥാനത്തിൽ കാൽച്ച ുവട്ടിലെ മണ്ണൊലിച്ചുപോവാൻ തുടങ്ങിയത് ബി.ജെ.പിയെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. നിയമസഭ തെരഞ്ഞെ ടുപ്പ് ഫലത്തെ തുടർന്ന് രൂപപ്പെട്ട കോൺഗ്രസ്- ജെ.ഡി-എസ് സഖ്യം വന്മതിലായി മുന്നിൽ നിൽക്കുേമ്പാൾ ഏതുവിധേനയ ും സഖ്യം തകർക്കാനാണ് ശ്രമം. അൽപം നാണംകെട്ട അടവുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ബി.ജെ.പി അതു പയറ്റുന്നതിന് പ ിന്നിൽ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയഭീതി തന്നെയാണെന്ന് വ്യക്തം. സർക്കാറിനെ വീഴ്ത്തുക, ഗവർണറുടെ ശിപാർശയി ൽ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക എന്നതായിരുന്നു പ്രതിപക്ഷത്തി െൻറ ലക്ഷ്യം. എന്നാൽ, ഭരണപക്ഷത്തുള്ള കോൺഗ്രസും ജെ.ഡി-എസും ഇൗ കളിയിൽ അത്ര മോശക്കാരല്ലാത്തതുകൊണ്ട് ബി.ജെ.പി യുടെ ഒന്നാംഘട്ട ഒാപറേഷൻ പാളി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ നടത്തിയ കുതിരക്കച്ചവടത്തിെൻറ ഒാഡിയ ോ ക്ലിപ്പുകൾ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടതോടെ നിൽക്കക്കളളിയില്ലാതെ പരുങ്ങുകയാണ് ബി.ജെ.പി.
രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കുമായി കഴിഞ്ഞ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച സഖ്യമെന്ന തുറുപ്പുശീട്ടാണ് കോൺഗ്രസിെൻറയും ജെ.ഡി^എസിെൻറയും ൈകമുതൽ. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽനിന്ന് ഒാരോ നിയമസഭ സീറ്റും ലോക്സഭ സീറ്റും പിടിച്ചെടുക്കാനായത് സഖ്യത്തിന് ആത്മവിശ്വാസമേറ്റുന്നു. സീറ്റ് പങ്കിടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും സിറ്റിങ് സീറ്റുകളിൽ അതത് പാർട്ടികൾതന്നെ മത്സരിക്കാമെന്നാണ് പൊതുധാരണ.
ബെള്ളാരിയിലെ ബി.ജെ.പി തോൽവി
ത്രികോണ മത്സരം നടന്ന കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പങ്കിട്ട വോട്ടിെൻറ കണക്കുകൾ പരിശോധിച്ചാൽ വരാനിരിക്കുന്ന ജനവിധിയുടെ സൂചന ലഭിക്കും. ബി.ജെ.പി വിജയിച്ച പല മണ്ഡലങ്ങളിലും കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും വോട്ടുകൾ ചേർത്തുവെച്ചാൽ ബി.ജെ.പിയുടെ വോട്ടിനെ മറികടക്കുകയോ അടുത്തുനിൽക്കുകയോ ചെയ്യുന്നുണ്ട്. ആ കണക്കിന് ബി.ജെ.പിയുടെ ആറു മുതൽ 10 വരെ സിറ്റിങ് സീറ്റുകൾ സഖ്യം പിടിച്ചെടുക്കാനാണ് സാധ്യത. ൈമസൂരു-കുടക്, ദാവൻഗരെ, ബിജാപുർ, ബീദർ, കൊപ്പാൽ തുടങ്ങിയവയാണ് ബി.ജെ.പിക്ക് ഭീഷണിയുള്ള മണ്ഡലങ്ങൾ. 2014ലെ വോട്ടു വിഹിതം പരിശോധിച്ചാലും (ബി.ജെ.പി^43.37, കോൺഗ്രസ്^ 41.15, ജെ.ഡി എസ്^ 11.07 ശതമാനം) ബി.ജെ.പിയുടെ ആശങ്കയുടെ ആഴം ബോധ്യമാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 36 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. കോൺഗ്രസിന് 38ഉം ജെ.
ഡി-എസിന് 18ഉം ശതമാനം വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമായിരുന്ന ബെള്ളാരി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം പിടിച്ചത് അവരുടെ നില കൂടുതൽ പരുങ്ങലിലാക്കുന്ന കാര്യമാണ്.
28 സീറ്റുള്ള കർണാടകയിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും 18, 19, 17 എന്നിങ്ങനെയായിരുന്നു പാർട്ടിയുടെ സീറ്റ് നില. ഇത്തവണ 22 സീറ്റ് എന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുള്ളത്. വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്കുള്ള സമ്മാനമായിരിക്കും ആ 22 സീറ്റെന്ന് അവകാശപ്പെടാനും സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പക്ക് മടിയില്ല.
സഖ്യത്തിൽ സീറ്റ് തർക്കം
സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ആദ്യഘട്ട ചർച്ചകൾ പിന്നിട്ടപ്പോൾത്തന്നെ തങ്ങൾ വിട്ടുവീഴ്ചക്ക് തയാറാണെന്ന് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തങ്ങളടക്കമുള്ള പ്രാദേശിക പാർട്ടികളെ കോൺഗ്രസ് നല്ല രീതിയിൽ പരിഗണിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. 12 സീറ്റ് വേണമെന്നായിരുന്നു ജെ.ഡി-എസിെൻറ ആദ്യ ആവശ്യം. പിന്നീട് സഖ്യം പിന്തുടരുന്ന 2:1 എന്ന ഫോർമുല പ്രകാരം ഒമ്പതു സീറ്റെങ്കിലും വേണമെന്ന് ഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് 18^19 സീറ്റിലും മത്സരിക്കും. എന്തായാലും കോൺഗ്രസുമായുള്ള സഖ്യത്തിൽ കൂടുതൽ നേട്ടം ജെ.ഡി-എസിനായിരിക്കും. മാണ്ഡ്യക്കും ഹാസനും പുറമെ സഖ്യത്തിന് വിജയമുറപ്പുള്ള മൈസൂരു മണ്ഡലം കൂടി ചോദിച്ചുവാങ്ങി ചുരുങ്ങിയത് മൂന്നു സീറ്റുകളിൽ വിജയമുറപ്പാക്കാനാണ് ജെ.ഡി-എസ് ശ്രമം.
സഖ്യസർക്കാറിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് വിമതകലാപത്തിന് കൊടിയുയർത്തിയ രമേശ് ജാർക്കിഹോളി അടക്കമുള്ള എം.എൽ.എമാർ തന്നെയാണ് കോൺഗ്രസിെൻറ തലവേദന. എം.എൽ.എമാരുടെ തമ്മിലടി കാരണം നാണംകെട്ട കോൺഗ്രസിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുെമ്പങ്കിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനായില്ലെങ്കിൽ പ്രചാരണരംഗത്ത് ബി.ജെ.പിയുടെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ പാടുപെടേണ്ടിവരും.
കയറിപ്പോരുമോ പ്രകാശ്രാജ്?
സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണമാരംഭിച്ച പ്രശസ്ത സിനിമ നടൻ പ്രകാശ്രാജിെൻറ കടന്നുവരവാണ് കർണാടകയിലെ പ്രധാന രാഷ്ട്രീയ കൗതുകം. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ നിലപാടിലൂടെ മോദി സർക്കാറിനെയും സംഘ്പരിവാറിനെയും നിരന്തരം ചോദ്യമുനയിൽ നിർത്തിയാണ് പ്രകാശ്രാജ് ശ്രദ്ധാകേന്ദ്രമായത്. തെൻറ മണ്ഡലമായ ബംഗളൂരു സെൻട്രലിൽ മത്സരിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ 1,37,500 വോട്ടിന് ബി.ജെ.പി സ്ഥാനാർഥി ജയിച്ച മണ്ഡലമാണിത്. എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും അടക്കം വലിെയാരു നിരതന്നെ പ്രകാശ്രാജിെൻറ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താതെ പ്രകാശ്രാജിന് പിന്തുണ നൽകാൻ കോൺഗ്രസും നിർബന്ധിതരായേക്കും.
ബി.എസ്.പി ആർക്കൊപ്പം?
ഇൗ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ നിലപാടും കോൺഗ്രസ്^ ജെ.ഡി^എസ് സഖ്യത്തിന് നിർണായകമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി^എസിനൊപ്പം നിന്ന് നേട്ടം കൊയ്ത ബി.എസ്.പി, സംസ്ഥാനത്തെ തങ്ങളുടെ ആദ്യ എം.എൽ.എയും മന്ത്രിയുമായ മഹേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെപ്പിച്ചിരുന്നു. പാർട്ടി അധ്യക്ഷ മായാവതിയുടെ നിർദേശ പ്രകാരമാണ് രാജിയെന്നാണ് വിശദീകരണം. മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും സഖ്യസർക്കാറിനുള്ള പിന്തുണ ബി.എസ്.പി പിൻവലിച്ചിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിനെ അകറ്റി എസ്.പിയുമായി കൂട്ടുകൂടിയ മായാവതി കർണാടകയിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യത്തിെൻറ ഭാഗമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.