കർണാടകയിൽ ആദ്യഘട്ട മന്ത്രിസഭ വികസനം ഇന്ന്
text_fieldsബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജനതാദൾ എസ് സഖ്യ സർക്കാറിെൻറ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങും ബുധനാഴ്ച നടക്കും. രാജ്ഭവനിൽ ഉച്ചക്ക് 2.12ന് നടക്കുന്ന ചടങ്ങിൽ കോൺഗ്രസിെൻറ 13ഉം ജെ.ഡി.എസിെൻറ ഒമ്പതും എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്കുശേഷമേ വകുപ്പുകൾ സംബന്ധിച്ച തീരുമാനമുണ്ടാകൂ.
ബുധനാഴ്ച ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരവും ഇരു പാർട്ടികളും പുറത്തുവിട്ടിട്ടില്ല. മേയ് 23ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സർക്കാർ രൂപവത്കരിച്ചിട്ടും െഎക്യമില്ലായ്മ കാരണം മന്ത്രിസഭ വികസനം വൈകുന്നുവെന്ന ബി.ജെ.പിയുടെ വിമർശനത്തെ മറികടക്കാനാണ് മന്ത്രിമാരുടെ ലിസ്റ്റ് പൂർത്തിയാവും മുേമ്പ ആദ്യഘട്ട സത്യപ്രതിജ്ഞ നടത്തുന്നത്. സഖ്യധാരണ പ്രകാരം, 34 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് 24ഉം ജെ.ഡി.എസിന് മുഖ്യമന്ത്രിപദമടക്കം 12ഉം സ്ഥാനങ്ങളാണുള്ളത്. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജനതാദൾ -എസ് നിയമസഭ കക്ഷി യോഗം ചേർന്നു. ആദ്യഘട്ട മന്ത്രിസഭ വികസനത്തിൽ ചുരുങ്ങിയത് ഒമ്പതുപേരെയെങ്കിലും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
കോൺഗ്രസ് മന്ത്രിമാരുടെ ലിസ്റ്റുമായി കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര, കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് ലോക്സഭ കക്ഷിനേതാവ് മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ച രാത്രിവരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.