Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഭാഗീയത രൂക്ഷം;...

വിഭാഗീയത രൂക്ഷം; കർണാടക സഖ്യസർക്കാർ തുലാസിൽ

text_fields
bookmark_border
Siddaramaiah-Kumaraswamy
cancel

ബംഗളൂരു: എക്സിറ്റ് പോളിലെ ബി.ജെ.പി മുന്നേറ്റത്തിൽ ഉലഞ്ഞ് കർണാടകയിലെ കോൺഗ്രസ്-ജെ. ഡി.എസ് സഖ്യ സർക്കാർ. വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച പുതിയ റിപ്പോർട്ടുകളുടെ പശ്ചാ ത്തലത്തിൽ കോൺഗ്രസ് ഡൽഹിയിൽ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗ ത്തിൽനിന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിട്ടുനിന്നത്, നേതാക്കൾ തമ് മിലുള്ള വിഭാഗീയതയെ തുടർന്നാണെന്ന് സൂചനയുണ്ട്.

ഡൽഹിയിലേക്കുള്ള മുഖ്യമന്ത്രി യുടെ യാത്ര റദ്ദാക്കിയെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ 11നുള്ള പ്രത്യേക വിമാനത്തിലാണ് കുമാരസ്വാമി പോകേണ്ടിയിരുന്നത്. കർണാടകയിൽ കോൺഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് അഞ്ചു മുതൽ 11 സീറ്റുകളും ബി.ജെ.പിക്ക് 18 മുതൽ 25 സീറ്റുകളുമാണ് എക്സിറ്റ് പോൾ പ്രവചനം.

മാണ്ഡ്യയിൽ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ പരാജയപ്പെടുമെന്നും, ഇവിടെ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച നടി സുമലത വിജയിക്കുമെന്നുമാണ് ‘സി വോട്ടർ’ എക്സിറ്റ് പോൾ പ്രവചനം. സഖ്യത്തിന് തിരിച്ചടിയുണ്ടാകുമെന്ന എക്സിറ്റ് പോളിെൻറ പശ്ചാത്തലത്തിൽ മേയ് 23നുശേഷം മറ്റുകാര്യങ്ങൾ തീരുമാനിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് കുമാരസ്വാമി ഡൽഹി യാത്ര ഒഴിവാക്കിയതെന്നാണ് വിവരം.

ആരോഗ്യകാരണങ്ങളാലാണ് യാത്ര ഒഴിവാക്കിയതെന്നും സൂചനയുണ്ട്. സഖ്യസർക്കാറിൽ നാളുകളായി തുടരുന്ന ഭിന്നതയിലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണത്തിലും കുമാരസ്വാമി അതൃപ്തനാണ്.

സഖ്യം തുടർന്നാലും മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിന് ലഭിക്കണമെന്ന് സിദ്ധരാമയ്യ ഉൾപ്പടെയുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. വിവാദ പ്രസ്താവനകൾ പാടില്ലെന്നും അഞ്ചുവർഷവും കുമാരസ്വാമി സർക്കാറിനെ നിലനിർത്തണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി റോഷൻ ബേഗ് എം.എൽ.എ രംഗത്തെത്തിയും വിഭാഗീയത രൂക്ഷമാക്കി. മുൻ മന്ത്രിയും എട്ടുതവണ നിയമസഭാംഗവുമായിരുന്ന റോഷൻ ബേഗിനെ പിന്തുണച്ചും എതിർത്തും നേതാക്കൾ പ്രതികരിച്ചതും സർക്കാറിനെ പ്രതിരോധത്തിലാക്കി.

അതേസമയം, സഖ്യസർക്കാറിെൻറ തുടക്കം മുതൽ വിഭാഗീയ നീക്കങ്ങൾക്ക് കാരണക്കാരനായ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുവരെ പ്രതികരിക്കാത്തതും അഭ്യൂഹമുയർത്തുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി കുമാരസ്വാമിയുമായി കെ.സി വേണുഗോപാൽ ചർച്ച നടത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsJDS-INC Govt
News Summary - Karnataka JDS-INC Govt -India News
Next Story