Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക:...

കർണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും

text_fields
bookmark_border
hd kumaraswamy and
cancel

ബംഗളൂരു: സഖ്യത്തിലെ പ്രതിസന്ധിയുടെ മറവിൽ കർണാടകയിൽ ബി.ജെ.പി നടത്തിയ ഒാപറേഷൻ ത ാമര ഫലം കാണുമോ എന്ന് ഇന്നറിയാം. വിശ്വാസ പ്രമേയത്തിലുള്ള നടപടികൾ തിങ്കളാഴ്ച പൂ ർത്തിയാക്കുമെന്ന് സ്പീക്കർ കെ.ആർ. രമേശ് കുമാറിന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വ ാമി ഉറപ്പ് നൽകിയ സാഹചര്യത്തിൽ വിശ്വാസവോെട്ടടുപ്പ് നീട്ടാനിടയില്ല.

പ്രമേയ ത്തിൽ ചർച്ച നടന്ന രണ്ടു ദിവസങ്ങളിലും സഭയിൽ ന്യൂനപക്ഷമായിരുന്നു സർക്കാർ. അതിനിട െ, മുംബൈയിൽ കഴിയുന്ന വിമതർ രാജി പിൻവലിക്കില്ലെന്നും സഭയിലെത്തില്ലെന്നും ആവർത്തി ച്ചു. മുംബൈയിലും ബംഗളൂരുവിലും ആശുപത്രികളിൽ കഴിയുന്ന ശ്രീമന്ത്പാട്ടീലും ബി. നാഗേന ്ദ്രയും പെങ്കടുക്കാനിടയില്ല. തിങ്കളാഴ്ചയും ഇതേ സ്ഥിതി തുടർന്നാൽ, സഖ്യസർക്കാറ ിന് രാജിവെച്ചൊഴിയേണ്ടിവരും.

വിശ്വാസ പ്രമേയത്തിനുള്ള മറുപടിയിൽ സർക്കാറിെ ൻറ ഭരണനേട്ടങ്ങൾ വിവരിച്ച് സുദീർഘമായ പ്രസംഗം നടത്തിയ ശേഷം വോെട്ടടുപ്പിന് കാക്കാതെ ഗവർണറെ നേരിൽക്കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നൽകാനും ഇടയുണ്ട്. മുഖ്യമന്ത്രിയുടെ സാേങ്കതിക ഉപദേഷ്ടാവ് എം.കെ. വെങ്കട്ടരാമൻ കഴിഞ്ഞദിവസം രാജിവെച്ചത് കുമാരസ്വാമിയുടെ രാജിക്കുള്ള സൂചനയായും കാണുന്നുണ്ട്.

ജെ.ഡി-എസിെൻറ സഖ്യകക്ഷിയായ ബി.എസ്.പി അംഗവും മുൻമന്ത്രിയുമായ എൻ. മഹേഷിനോട് സഭയിലെത്തി സഖ്യത്തിന് വോട്ടുചെയ്യാൻ ഞായറാഴ്ച രാത്രിയോടെ പാർട്ടി അധ്യക്ഷ മായാവതി നിർദേശം നൽകി. വിശ്വാസവോെട്ടടുപ്പിൽ പെങ്കടുക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് മഹേഷ് അറിയിച്ചതിന് പിന്നാലെയുള്ള മായാവതിയുടെ നിർദേശം, ദേവഗൗഡയുടെ അഭ്യർഥന മാനിച്ചാണെന്നറിയുന്നു.

സർക്കാറിനുള്ള പിന്തുണ പിൻവലിച്ച സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ്, കെ.പി.ജെ.പി എം.എൽ.എ ആർ. ശങ്കർ എന്നിവർ സുപ്രീംകോടതിയെ സമീപിക്കും. ൈവകീട്ട് അഞ്ചിനകം വിശ്വാസ വോെട്ടടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി തിങ്കളാഴ്ച ഫയൽ ചെയ്യും.

വിമതരുടെ ഹരജിയിലെ കോടതി വിധിയിൽ, വിപ്പ് സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ വ്യക്തത തേടി കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും സഭാ നടപടികളിൽ ഗവർണർ ഇടപെട്ടതിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും നൽകിയ ഹരജികളും തിങ്കളാഴ്ച സുപ്രീംകോടതിയെ പരിഗണിക്കും. ഞായറാഴ്ചയും വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഭരണപക്ഷ നേതാക്കൾ.

മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് ൈകമാറി വിമതരെ അടുപ്പിക്കാനാണ് ജെ.ഡി-എസിെൻറ ശ്രമം. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന് വിട്ടുനൽകാൻ ജെ.ഡി-എസ് തയാറാണെന്ന് ദേവഗൗഡ പറഞ്ഞതായി മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ജെ.ഡി-എസ് മന്ത്രിമാരായ ജി.ടി. ദേവഗൗഡ, സാറ മഹേഷ് എന്നിവർ സഖ്യത്തിെൻറ ഏകോപനസമിതി ചെയർമാൻകൂടിയായ സിദ്ധരാമയ്യയുടെ വസതിയിലെത്തി ചർച്ച നടത്തി. സഭയിലെത്തി ബി.ജെ.പിയുെട കുതിരക്കച്ചവടത്തെ വെളിപ്പെടുത്തണമെന്ന് കുമാരസ്വാമി വിമതരോട് അഭ്യർഥിച്ചു. സഖ്യസർക്കാറിനെ രക്ഷിക്കാൻ എന്തു വിട്ടുവീഴ്ചക്കും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജി പിൻവലിക്കില്ലെന്നും സഭയിൽ പെങ്കടുക്കില്ലെന്നും വ്യക്തമാക്കി 11 വിമതർ ഞായറാഴ്ച വിഡിയോ സന്ദേശം പുറത്തുവിട്ടു. സഖ്യ നേതാക്കൾ വിമതരെ ബന്ധപ്പെടാൻ തുടർച്ചയായി ശ്രമിക്കുന്നതിനിടെ ഇവരെ വിവിധ ഹോട്ടലുകളിേലക്ക് മാറ്റിയതായും അറിയുന്നു.

രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ഒരു സംഘം മുംബൈയിലും ബി.സി. പാട്ടീലിെൻറ നേതൃത്വത്തിൽ ചിലർ പുണെയിലും എസ്.ടി. സോമശേഖറിെൻറ നേതൃത്വത്തിൽ ബാക്കിയുള്ളവർ ലോനവാലയിലും ഹോട്ടലിൽ കഴിയുകയാണെന്നാണ് വിവരം. ജെ.ഡി-എസിെൻറയും കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും എം.എൽ.എമാർ ബംഗളൂരുവിലെ വിവിധ റിസോർട്ടുകളിൽത്തന്നെ കഴിയുകയാണ്.

ഞായറാഴ്ച മൂന്നു പാർട്ടികളുടെയും നിയമസഭ കക്ഷി യോഗം ചേർന്നു. തിങ്കളാഴ്ച വരെ തങ്ങൾ കാത്തിരിക്കുമെന്നും സ്പീക്കറും മുഖ്യമന്ത്രിയും വാക്കുപാലിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsindia newsFloor TestKarnataka crisis
News Summary - Karnataka floor test Today-India News
Next Story