കർണാടകയിൽ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. കർണാടകയിലെ 28 ലോക ്സഭ മണ്ഡലങ്ങളിൽ 18 മുതൽ 25 വരെ ബി.ജെ.പി നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ജെ.ഡി.എസ്-കോൺഗ്രസ് സ ഖ്യത്തിന് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെ സഖ്യം ഫലം ചെയ്തില്ലെന്ന തരത്തിലാണ് പ്രവചനം.
ബി.ജെ.പി 21 സീറ്റ് മുതൽ 25 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രവചനം. ചാണക്യ, വി.എം.ആർ, സി- വോട്ടർ, ജൻകി ബാത്ത് എന്നിവയും ബി.ജെ.പി 21 സീറ്റുകൾക്ക് മുകളിൽ നേടുമെന്നാണ് പ്രവചിച്ചത്. 21 മുതൽ 25 വരെ ബി.ജെ.പിയും കോൺഗ്രസ് മൂന്നു മുതൽ ആറു വരെയും ജെ.ഡി.എസ് ഒന്ന് മുതൽ മൂന്നു വരെയും നേടുമെന്നും സി വോട്ടർ പ്രവചിക്കുന്നു.
ഭൂരിപക്ഷം സർേവയും കോൺഗ്രസിന് മൂന്നു മുതൽ ആറു വരെയും ജെ.ഡി.എസിന് പൂജ്യം മുതൽ മൂന്നു വരെയുമാണ് മാത്രമാണ് പ്രവചിച്ചത്. നിലവിൽ 28 ൽ 16 ബി.ജെ.പിയും 10 കോൺഗ്രസും രണ്ട് ജെ.ഡി.എസുമാണ്. സഖ്യത്തിനെതിരെ ഇത്തവണ 22 ന് മുകളിൽ നേടുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അവകാശപ്പെട്ടിരുന്നത്. നിലവിലെ 16 സീറ്റിന് പുറമെ ചുരുങ്ങിയത് അഞ്ചു സീറ്റുകളിൽ കൂടി ബി.ജെ.പി വിജയിക്കുമെന്നാണ് പ്രവചനം.
അതേസമയം, സഖ്യത്തിലൂടെ ബി.ജെ.പിയുടെ അഞ്ചോളം സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ പിടിച്ചെടുക്കുമെന്ന കോൺഗ്രസ്-ജെ.ഡി.എസ് അവകാശവാദങ്ങൾക്ക് തിരിച്ചടിയായാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. ചാണക്യ ഒഴികെ, മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത ജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.