കർണാടക: 391 സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസ്
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ട 391 സ്ഥാനാർഥികൾ മത്സരരംഗത്ത്. ഇതിൽ 254 പേർ ഗുരുതരമായ ക്രിമിനൽ കേസുള്ളവരാണ്. ‘അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസി’െൻറ നേതൃത്വത്തിൽ 2,560 സ്ഥാനാർഥികളുടെ സത്യവാങ്മൂലം പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.
നാലു സ്ഥാനാർഥികൾ കൊലപാതക കേസിലും 23 സ്ഥാനാർഥികൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള കേസുകളിലും ഉൾപ്പെട്ടവരാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 2,655 സ്ഥാനാർഥികളിൽ 2,560 സ്ഥാനാർഥികളുടെ സത്യവാങ്മൂലമാണ് പരിശോധിക്കാൻ കഴിഞ്ഞതെന്ന് അസോസിയേഷൻ അധികൃതർ പറഞ്ഞു. ശേഷിക്കുന്ന സത്യവാങ്മൂലങ്ങൾ അപൂർണമായതിനാൽ പരിശോധിക്കാൻ കഴിയില്ലെന്നും ഇവർ പറഞ്ഞു.
ബി.ജെ.പിയുടെ 83 സ്ഥാനാർഥികളും കോൺഗ്രസിെൻറ 59 പേരും ജനതാദളിെൻറ (സെക്കുലർ) 41 പേരുമാണ് ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പു പ്രകാരവും അഞ്ചു വർഷവും അതിലധികവും ശിക്ഷ ലഭിക്കാവുന്നതുമായ ഗുരുതര കേസുകളിൽ 58 ബി.െജ.പി സ്ഥാനാർഥികളും കോൺഗ്രസിെൻറ 32 പേരും ജെ.ഡി.എസിെൻറ 29 പേരും ഉൾപ്പെട്ടിട്ടുണ്ട്.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെ സ്ഥാനാർഥികളാക്കുന്നതിൽ എല്ലാ പാർട്ടികളും ഒരുപോലെ മത്സരിക്കുകയാണെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും കേസുകളിൽ ഉൾപ്പെട്ടവർ മത്സരിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്രിമിനൽ കേസുകളുള്ള മൂന്നോ അതിലധികമോ സ്ഥാനാർഥികൾ മത്സരിക്കുന്ന 56 നിയമസഭ മണ്ഡലങ്ങൾ റെഡ് അലർട്ട് മണ്ഡലമായും പ്രഖ്യാപിച്ചിട്ടുണ്ട്. ശിഖാരിപുര, ബെള്ളാരി, ശ്രിങ്കേരി, മുളകാൽമുരു, കെ.ആർ പുരം, രാജരാജേശ്വരി നഗർ, ഹെബ്ബാൾ, ഗോവിന്ദരാജനഗർ, മല്ലേശ്വരം, ചാമരാജ്പേട്ട്, ഗാന്ധിനഗർ എന്നിവയാണ് റെഡ് അലർട്ട് മണ്ഡലങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയിൽ പ്രധാനപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.