യന്ത്രത്തിൽ അധിക വോട്ട് കാണിച്ചെന്ന് പരാതി; ജഗദീഷ് ഷെട്ടാറിെൻറ ഫലം തടഞ്ഞുവെച്ചു
text_fieldsബംഗളൂരു: വോട്ടു യന്ത്രം കൂടുതൽ വോട്ട് കാണിച്ചെന്ന പരാതിയെ തുടർന്ന് ഹുബ്ബള്ളി- ധാർവാഡ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിെൻറ ഫലം തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞുവെച്ചു. ചെയ്തതിനേക്കാൾ അധികം വോട്ട് എണ്ണുേമ്പാൾ കാണിക്കുന്നെന്നാണ് പരാതി. കോൺഗ്രസ് സ്ഥാനാർഥി ഡോ. മഹേഷ് നാൽവാഡ് നൽകിയ പരാതിയെ തുടർന്നാണ് ഫലം തൽക്കാലം തടഞ്ഞുവെക്കാൻ കമീഷൻ തീരുമാനിച്ചത്. 22 സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിൽ ജഗദീഷ് ഷെട്ടാറിന് 74,985ഉം മഹേഷിന് 54,041ഉം വോട്ടാണ് ലഭിച്ചത്. ജഗദീഷ് ഷെട്ടാറെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ കന്നട മേഖലയിൽ ബി.ജെ.പി എട്ടിൽ ഏഴു സീറ്റും തൂത്തുവാരിയതോടെ പരാജയപ്പെട്ട മന്ത്രി രാമനാഥ് റായ് അടക്കമുള്ള കോൺഗ്രസ് സ്ഥാനാർഥികൾ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ കൃത്രിമം നടന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ബന്ത്വാൾ സ്ഥാനാർഥിയായ രാമനാഥ്റായി, മംഗളൂരു നോർത് സ്ഥാനാർഥി മുഹ്യിദ്ദീൻ ബാവ, മംഗളൂരു സൗത്ത് സ്ഥാനാർഥി ജെ.ആർ. ലോബോ എന്നിവരും പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.