അയിത്തം; ബി.ജെ.പിയുടെ ദലിത് എം.പിയെ ഗ്രാമവാസികൾ തടഞ്ഞു
text_fieldsബംഗളൂരു: ബി.ജെ.പി ഭരണകാലത്ത് പാർട്ടി എം.പിക്കും അയിത്തം. കർണാടക മുൻമന്ത്രിയും ചിത ്രദുർഗ എം.പിയുമായ എ. നാരായണ സ്വാമിക്കാണ് പരസ്യമായി ജാതീയ അധിക്ഷേപവും അയിത്തവും നേരിടേണ്ടി വന്നത്. തുമകുരു ജില്ലയിലെ പാവ്ഗഡ പെമ്മനഹള്ളിയിലാണ് സംഭവം. ഗൊല്ലറഹ ട്ടിയിലേക്ക് (ഗൊല്ല സമുദായക്കാർ താമസിക്കുന്ന പ്രദേശം) ദലിതനായതിെൻറ പേരിൽ എം.പിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് എം.പിയായ നാരായണ സ്വാമി സന്നദ്ധ പ്രവർത്തകർക്കൊപ്പം കഴിഞ്ഞ ദിവസം ഗൊല്ലറഹട്ടിയിലേക്ക് േപായത്. ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയിലെ നാലു ഡോക്ടർമാരും ബയോേകാൺ മരുന്നുകമ്പനിയിലെ രണ്ട് പ്രതിനിധികളും അദ്ദേഹത്തോെടാപ്പമുണ്ടായിരുന്നു. എന്നാൽ, പട്ടികജാതി സമുദായക്കാരനായ എം.പിക്ക് തങ്ങളുടെ ഗ്രാമത്തിലേക്ക് പ്രവേശിക്കാനാവില്ലെന്ന് ഗൊല്ല പ്രതിനിധികൾ അറിയിച്ചു.
പരമ്പരാഗതമായി കീഴ്ജാതിക്കാരെ പ്രവേശിപ്പിക്കാറില്ലെന്നും അവർ എം.പിയോട് പറഞ്ഞു. വർഷങ്ങളായി കൂരകളിൽ കഴിയുന്ന അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനുമാണ് അവിടെ പോയതെന്നും ഒരു ദലിതനായതിെൻറ പേരിൽ പ്രവേശനം തടഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചതായും നാരായണ സ്വാമി എം.പി പ്രതികരിച്ചു. പിന്നീട് ഗൊല്ലറഹട്ടിയിലെ മറ്റൊരു വിഭാഗം ആളുകൾ വന്ന് എം.പിയോട് ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെെട്ടങ്കിലും ഗ്രാമവാസികൾക്കിടയിൽ അത് പ്രശ്നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിസമ്മതിച്ചു.
ആളുകളുടെ മനോഭാവം മാറ്റുന്നതിലാണ് കാര്യമെന്ന് തോന്നിയതിനാലാണ് ബലപ്രയോഗത്തിലൂടെ അകത്തു കടക്കാതിരുന്നതെന്നും എം.പി. പറഞ്ഞു. പ്രദേശത്തെ മുൻ എം.എൽ.എ തിമ്മരായപ്പയെയും ദലിതനായതിെൻറ പേരിൽ ഇതുവരെ ഗൊല്ലറഹട്ടിയിലേക്ക് കടത്തിയിട്ടില്ലെന്നും എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.