കർണാടക നിയമസഭ: വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തുമെന്ന് സ്പീക്കർ
text_fieldsബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടത്തുമെന്ന് സ്പീക്കർ. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് മ ുമ്പ് വോട്ടെടുപ്പ് നടക്കുമെന്നാണ് സ്പീക്കർ കെ.ആർ രമേശ് കുമാർ പറഞ്ഞത്. തിങ്കളാഴ്ച അർധരാത്രിയിലാണ് സഭ പിരിഞ്ഞത ്. ചൊവ്വാഴ്ച രാവിലെ 11ന് വീണ്ടും സമ്മേളിക്കും.
തിങ്കളാഴ്ച അർധരാത്രി വരെ സഭയിൽ തുടരാൻ തയാറാണെന്നും വിശ്വാസ വ ോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരിുന്നു. 12 മണി വരെ സഭയിൽ ഇരിക്കാൻ ത ാൻ തയാറാണെന്ന് സ്പീക്കർ പറഞ്ഞിരുന്നു.
നേരത്തെ, വിശ്വാസവോട്ടെടുപ്പിന് രണ്ടു ദിവസം കൂടി സാവകാശം തേടി കോൺഗ്ര സ്-ജെ.ഡി.എസ് സഖ്യസർക്കാർ സ്പീക്കറെ കണ്ടിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി പ്രസിഡന്‍റ് ദിനേ ഷ് ഗുണ്ടുറാവു എന്നിവർ സ്പീക്കർ കെ.ആർ രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയതായാണ് റിപോർട്ട്.
നേരത്തെ, കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്നും നിയമസഭാ സ്പീക്കർക് ക് നിർദേശം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിനുള്ള പിന് തുണ പിൻവലിച്ച സ്വതന്ത്ര എം.എൽ.എമാരുടെ ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, 12 വിമത കോൺഗ്രസ് എം.എൽ.എമാർ സഭയിൽ ഹാജരാകണമെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ നിർദേശം നൽകി. നാളെ 11 മണിക്ക് മുമ്പ് വിമതർ ഹാജരാകണമെന്ന് നിർദേശിച്ച് വിമത എം.എൽ.എമാർക്ക് സ്പീക്കർ നോട്ടീസ് നൽകി. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതിന് മുന്നോടിയായാണ് സ്പീക്കറുടെ നടപടി.
വിമതരുടെ ഹരജിയിലെ കോടതി വിധിയിൽ, വിപ്പ് സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ വ്യക്തത തേടി കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും സഭാ നടപടികളിൽ ഗവർണർ ഇടപെട്ടതിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും നൽകിയ ഹരജികളും തിങ്കളാഴ്ച സുപ്രീംകോടതിയെ പരിഗണിക്കും.
പ്രമേയത്തിൽ ചർച്ച നടന്ന രണ്ടു ദിവസങ്ങളിലും സഭയിൽ ന്യൂനപക്ഷമായിരുന്നു സർക്കാർ. വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഭരണപക്ഷ നേതാക്കൾ. വിശ്വാസ പ്രമേയത്തിനുള്ള മറുപടിയിൽ സർക്കാറിന്റെ ഭരണനേട്ടങ്ങൾ വിവരിച്ച് സുദീർഘമായ പ്രസംഗം നടത്തിയ ശേഷം വോെട്ടടുപ്പിന് കാക്കാതെ ഗവർണറെ നേരിൽക്കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നൽകാനും ഇടയുണ്ട്.
ജെ.ഡി-എസിന്റെ സഖ്യകക്ഷിയായ ബി.എസ്.പി അംഗവും മുൻമന്ത്രിയുമായ എൻ. മഹേഷിനോട് സഭയിലെത്തി സഖ്യത്തിന് വോട്ടു ചെയ്യാൻ ഞായറാഴ്ച രാത്രിയോടെ പാർട്ടി അധ്യക്ഷ മായാവതി നിർദേശം നൽകിയിരുന്നു. വിശ്വാസ വോെട്ടടുപ്പിൽ പെങ്കടുക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് മഹേഷ് അറിയിച്ചതിന് പിന്നാലെയുള്ള മായാവതിയുടെ നിർദേശം. സഖ്യ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന ദേവഗൗഡയുടെ അഭ്യർഥന മാനിച്ചായിരുന്നു മായാവതിയുടെ നിർദേശം.
Live Updates
- സഭ പിരിഞ്ഞു; വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ചയെന്ന് സ്പീക്കർ
- തന്‍റേതെന്ന പേരിൽ വ്യാജ രാജിക്കത്ത് പ്രചരിക്കുന്നു - മുഖ്യമന്ത്രി കുമാരസ്വാമി
- അർധരാത്രി വരെ സഭയിൽ തുടരാൻ തയാർ; വോട്ടെടുപ്പ് ഇന്ന് വേണം -യെദിയൂരപ്പ
- ഇടവേളക്ക് ശേഷം നിയമസഭ പുനരാരംഭിച്ചു
- മുഖ്യമന്ത്രി രാജിവെക്കില്ല; സഭയിൽ പ്രതിപക്ഷ ബഹളം
- ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളുമായി സ്പീക്കർ കെ.ആർ. രമേശ് കുമാർ ചേംബറിൽ ചർച്ച നടത്തുന്നു
- വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്ന ബി.ജെ.പി ആവശ്യം സ്പീക്കർ തള്ളി
- വിമത എം.എൽ.എമാർക്ക് വിപ്പ് ബാധകമെന്ന് സ്പീക്കർ
- വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി
- വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ സ്പീക്കറെ കണ്ടു
- നാളെ 11 മണിക്ക് മുമ്പ് രാജിവെച്ച വിമത എം.എൽ.എമാർ ഹാജരാകണമെന്ന് സ്പീക്കറുടെ നിർദേശം
- കർണാടക നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകാനാവില്ലെന്നും കോടതി
- വിശ്വാസ വോട്ടെടുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
- ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ കെ.ആർ രമേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.