എം.എൽ.എമാരുടെ രാജി; സുപ്രിംകോടതി വിധി നാളെ
text_fieldsന്യൂഡൽഹി: കർണാടകയിലെ 15 വിമത എം.എൽ.എമാരുടെ രാജിയിൽ സുപ്രിംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ് ച് രാവിലെ 10.30നാണ് വിധി പറയുക. തങ്ങളുടെ രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന വിമതരുടെ ആവശ്യമാണ് ഇന് ന് കോടതി പരിഗണിച്ചത്.
സ്പീക്കറുടെയും വിമതരുടെയും പ്രധാന വാദങ്ങൾ ഇന്ന് പൂർത്തിയായി. രാജിക്കത്ത് വൈകിക്കരുതെന്നും ഉടൻ തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നേരത്തേ സ്പീക്കറോട് വാക്കാൽ നിർദേശിച്ചിരുന്നു. നാളേക്കകം തീരുമാനം അറിയിക്കാമെന്ന് സ്പീക്കർ കോടതിയെ അറിയിച്ചു.
കോൺഗ്രസ്-ജനതാ ദൾ സെക്കുലർ സഖ്യ സർക്കാറിൽനിന്നും കൂറുമാറിയ എം.എൽ.എമാർ രാജി സമർപ്പിച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ കർണാടകയിലെ 15 വിമത എം.എൽ.എമാർ രണ്ടു തവണയായി സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
മുൻ അറ്റോർണി ജനറൽ മുകുൾ രൊഹത്ഗിയാണ് വിമതർക്കു വേണ്ടി ഹാജരായത്. നിർബന്ധിപ്പിച്ച് നിയമസഭയിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് കർണാടകയിലെ കോൺഗ്രസ് വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ വാദിച്ചു. സഭയിൽ ഇഷ്ടമില്ലാത്ത സംഘ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.