Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഇനി കടമ്പ...

കർണാടകയിൽ ഇനി കടമ്പ മന്ത്രിപദവി; ചരടുവലി സജീവം

text_fields
bookmark_border
കർണാടകയിൽ ഇനി കടമ്പ മന്ത്രിപദവി; ചരടുവലി സജീവം
cancel

ബംഗളൂരു: വിശ്വാസ വോെട്ടടുപ്പ് അനായാസം മറികടന്ന കോൺഗ്രസ്-ജനതാദൾ സെക്കുലർ സഖ്യസർക്കാറിന് മുന്നിലെ കടമ്പ ഇനി മന്ത്രിപദവി തീരുമാനം. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾ മാത്രമാണ് ഇരു പാർട്ടികളും ഇതുവരെ പങ്കുവെച്ചത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ യഥാക്രമം ജെ.ഡി.എസിനും  കോൺഗ്രസിനും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങൾ യഥാക്രമം കോൺഗ്രസിനും ജെ.ഡി.എസിനുമാണ് നൽകിയത്. സുപ്രധാന വകുപ്പുകളിലടക്കം തീരുമാനം ബാക്കിയുള്ളതിനാൽ ഇരു പാർട്ടികളിലും ചരടുവലി സജീവമാണ്. 

34 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് 22ഉം ജനതാദളിന് മുഖ്യമന്ത്രിയടക്കം 12ഉം മന്ത്രിസ്ഥാനം വീതംവെക്കാനാണ് ധാരണ. സിദ്ധരാമയ്യ സർക്കാറിലെ സ്പീക്കർ കെ.ബി. കോലിവാഡും 16 മന്ത്രിമാരും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽവിയറിഞ്ഞിരുന്നു. പകുതിയോളം മന്ത്രിമാരാണ് കോൺഗ്രസ് എം.എൽ.എമാരായി വീണ്ടും നിയമസഭയിലെത്തിയിട്ടുള്ളത്. ഇവരിൽ ബഹുഭൂരിഭാഗവും വീണ്ടും മന്ത്രിമാരായേക്കും. 22 മന്ത്രിസ്ഥാനങ്ങൾ ഇത്തവണ ലഭിക്കുമെന്നതിനാൽ കോൺഗ്രസിന് വകുപ്പുകളിൽ ചെറിയ പുനഃക്രമീകരണങ്ങൾ മതിയാവും. 11 വർഷത്തിന് ശേഷം അധികാരത്തിലെത്തുന്ന ജെ.ഡി.എസിലെ മൂന്നിലൊന്നു പേരും മന്ത്രിമാരാവുമെന്നതാണ് പ്രത്യേകത. 

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ പൊളിച്ചടുക്കിയ ഡി.കെ. ശിവകുമാറിെൻറ കാര്യത്തിലാണ് കോൺഗ്രസിൽ ആശയക്കുഴപ്പം. ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ട ശിവകുമാറിനെയും ജി. പരമേശ്വരയെയും ഒരേസമയം പരിഗണിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന ആവശ്യംപോലും കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇത് ജെ.ഡി.എസ് തള്ളി. പകരം, കാബിനറ്റിലെ സുപ്രധാന വകുപ്പുതന്നെ ശിവകുമാറിന് നൽകുമെന്നാണ് സൂചന. വെള്ളിയാഴ്ച സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിൽനിന്ന് ഡി.കെ. ശിവകുമാർ വിട്ടുനിന്നിരുന്നു. ഡി.കെ. ശിവകുമാർ നിരാശനാണെന്ന വാർത്ത ശരിയല്ലെന്നും ഏൽപിച്ച ദൗത്യത്തിെൻറ തിരക്കിലാണ് അദ്ദേഹമെന്നുമാണ് കെ.സി. വേണുഗോപാൽ വെള്ളിയാഴ്ച ഇതേക്കുറിച്ച് പ്രതികരിച്ചത്. 

ജി. പരമേശ്വര വഹിച്ച കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്തേണ്ടിവരും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ്-ജെ.ഡി.എസ് കോഒാഡിനേഷൻ കമ്മിറ്റി അധ്യക്ഷനാക്കി ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വനിത കോൺഗ്രസ് സെൽ അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കറാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വനിത. തീരദേശ മേഖല ബി.ജെ.പി തൂത്തുവാരിയപ്പോഴും അഭിമാനവിജയവുമായി കോൺഗ്രസിെൻറ മാനം രക്ഷിച്ച യു.ടി. ഖാദറിന് ഇത്തവണ മന്ത്രിസ്ഥാനം സംശയത്തിലാണ്. 

ജനതാദൾ നേതാവായ ബി.എം. ഫാറൂഖിനെ മന്ത്രിയാക്കി ദക്ഷിണ കന്നടയുടെ ചുമതല നൽകാനാണ് കുമാരസ്വാമിയുടെ നീക്കം. ജെ.ഡി.എസ് വിമത എം.എൽ.എമാരുടെ നേതാവായി കോൺഗ്രസിലേക്ക് കടന്നുവന്ന സമീർ അഹമ്മദ്ഖാൻ  കൂട്ടുമന്ത്രിസഭയിൽ ഇടംപിടിക്കാൻ സാധ്യത കുറവാണ്. കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്കായി സമുദായങ്ങളിൽനിന്നുള്ള ചരടുവലികളും നടക്കുന്നുണ്ട്.  മന്ത്രിസ്ഥാനത്തിെൻറ പേരിലുണ്ടായേക്കാവുന്ന തർക്കങ്ങളും മറ്റും വിശ്വാസവോെട്ടടുപ്പിനെയും ബാധിച്ചേക്കുമെന്നതിനാൽ സഭയിൽ ഭൂരിപക്ഷം തെളിയിച്ചശേഷം മന്ത്രിമാരെയും വകുപ്പുകളും തെരഞ്ഞെടുക്കാനായിരുന്നു തീരുമാനം. അടുത്തയാഴ്ച മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചേക്കും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdsmalayalam newsKarnataka m inistry
News Summary - Karnataka Congress-JDS Govt Formation Crysis -India News
Next Story