Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക പ്രതിസന്ധി:...

കർണാടക പ്രതിസന്ധി: കോൺഗ്രസ് വീണ്ടും എം.എൽ.എമാരുടെ യോഗം വിളിച്ചു

text_fields
bookmark_border
കർണാടക പ്രതിസന്ധി: കോൺഗ്രസ് വീണ്ടും എം.എൽ.എമാരുടെ യോഗം വിളിച്ചു
cancel

ബംഗളൂരു: ബി.ജെ.പിയുടെ ഭരണ അട്ടിമറി നീക്കത്തിനിടെ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കർണാടക കോൺഗ്രസ് ഘടകം. ഉച് ചക്ക് 12 മണിക്ക് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക. കോൺഗ്രസ്-ജെ.ഡി.എസ് സർക് കാറിനുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിന്‍റെയും ഇടഞ്ഞു നിൽകുന്ന എം.എൽ.എമാരെ കൂടെ നിർത്തുന്നതിന്‍റെയും ഭാഗമാ യാണ് കോൺഗ്രസിന്‍റെ നീക്കം.

വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്ത 75 എം.എൽ.എമാരെയും വിധാൻ സൗധിൽ നിന്ന് രാമനഗരയിലെ ഇൗഗ്ൾ ടൺ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കർണാടക പി.സി.സി പ്രസിഡൻറ് ദിനേഷ് ഗുണ്ടുറാവുവിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്.

കോൺഗ്രസിന് ആകെ 80 എം.എൽ.എമാരാണ് കർണാടകയിലുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാണ്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം 77 പേർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു. നാല് വിമത എം.എൽ.എമാർ വിട്ടുനിന്നു. രമേശ് ജാകർഹോളി, മഹേഷ് കുമതല്ലി, ഉമേഷ് യാദവ്, ബി. നാഗേന്ദ്ര എന്നിവരാണ് വിട്ടുനിന്നത്. യോഗത്തിന് എത്താതിരുന്ന ബി. നാഗേന്ദ്രയും ഉമേഷ് യാദവും അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്നു.

കൂറുമാറ്റ ഭീഷണി നിലനിൽക്കെ, രമേഷ് ജാകർഹോളിക്കും കെ. മഹേഷിനും കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്നാണ് ഒാപറേഷൻ താമര ആസൂത്രണം ചെയ്തതെന്നും തങ്ങളുടെ എം.എൽ.എമാരായ രാമപ്പ, ശിവള്ളി, ഹെബ്ബാർ, അനിൽ, അഞ്ജലി എന്നിവർക്ക് 50 കോടിയും മന്ത്രിസ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തതായും കോൺഗ്രസ് ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscongress-jdsKarnataka Congress Crisis
News Summary - Karnataka Congress Crisis -India News
Next Story