Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയശ്വന്ത്പുര -കണ്ണൂർ...

യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസിൽ കവർച്ചയും കല്ലേറും; യുവാവിന് പരിക്ക്

text_fields
bookmark_border
യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസിൽ കവർച്ചയും കല്ലേറും; യുവാവിന് പരിക്ക്
cancel
camera_alt??????? ?????????????????? ??????? ??????????? ?????????? ??????, ????????????- ?????? ????????????????????????? ???????? ?????????? ????????? ??????.

ബംഗളൂരു: യാത്രക്കാരെ ഭീതിയിലാക്കി യശ്വന്ത്പുര - കണ്ണൂർ എക്സ്പ്രസിൽ കവർച്ച. അക്രമികൾ നടത്തിയ കേല്ലറിൽ യുവ ാവിന് പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശി സഞ്ജീബ് ഘോഷിനാണ് കല്ലേറിൽ പരിക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോ ൺ അക്രമികൾ കവർന്നു.

കഴിഞ്ഞദിവസം യശ്വന്ത്പുരയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടയുടനെയാണ് സംഭവം. യശ്വന്ത്പ ുര മുതൽ ബാനസ്വാടി വരെയുള്ള മേഖലയിൽ ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച പതിവാണ്. ഇതേ ട്രെയിനിൽതന്നെ കഴ ിഞ്ഞ മേയിൽ നടന്ന കവർച്ചാശ്രമം മലയാളി യുവാവ് മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമത്തിലിട്ടിരുന്നു. വാതിൽപ്പട ിയിൽ ഇരുന്നും നിന്നും യാത്രചെയ്യുന്നവർ മൊബൈൽഫോൺ ഉപയോഗിക്കുേമ്പാൾ ട്രാക്കിനരികിൽനിന്ന് വടിയുപയോഗിച് ച് അടിച്ച് മൊബൈൽ താഴെ വീഴ്ത്തുന്നതാണ് കവർച്ച രീതി. വാതിൽപ്പടിയിൽ ഫോണുമായി നിൽക്കുന്നവരെ കുറിച്ച് കവർച ്ചക്കാരിലൊരാൾ വിവരം നൽകുകയും വടിയുമായി കാത്തുനിൽക്കുന്നയാൾ അടിച്ചുവീഴ്ത്തുകയും ചെയ്യും.

തുടർന്ന് ക ല്ലെറിഞ്ഞ് ഭീതി സൃഷ്ടിക്കുകയും ചെയ്യും. ട്രെയിനുകൾ വേഗം കുറയുന്ന സമയത്താണ് കവർച്ച കൂടുതലും നടക്കുന്നത്. < br /> യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെൻറിൽ ഹൊസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് കഴിഞ്ഞദിവസം ആക്രമണത്തിനിരയായത്. ട്രെയിൻ ഹെബ്ബാൾ സ്റ്റേഷനടുത്തെത്തിയപ്പോൾ ഫോൺ കാൾ വന്നതോടെ യുവാവ് വാതിൽക്കലേക്ക് നീങ്ങി. ഇൗ ഭാഗത്ത് ട്രെയിൻ പതുക്കെയായിരുന്നു നീങ്ങിയിരുന്നത്. പെെട്ടന്ന് ട്രാക്കിനരികിൽ നിന്നിരുന്ന ഒരാൾ ഫോൺ തട്ടിപ്പറിക്കുകയും മറ്റു സംഘാംഗങ്ങൾ ട്രെയിനിനു നേരെ കല്ലെറിയുകയുമായിരുന്നു. ഏറുകൊണ്ട് യുവാവിെൻറ വലതു കണ്ണിന് മുകളിൽ പരിക്കേറ്റ് രക്തം വാർന്നു.

ട്രെയിനിലുണ്ടായിരുന്നയാൾ യുവാവിന് പ്രാഥമിക ചികിത്സ നൽകി. ബംഗളൂരു- ഹൊസൂർ റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയുടെ ട്വിറ്റർ പേജിൽ സംഭവം വിവരിച്ചതോടെ ആവശ്യമായ നടപടി സ്വീകരിക്കാൻ റെയിൽവേ ബംഗളൂരു സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ ദേബസ്മിത ചന്ദോബാധ്യായ ബാനർജി ആർ.പി.എഫിന് നിർദേശം നൽകി. തുടർന്ന്, യുവാവ് ഹൊസൂരിലെത്തിയപ്പോൾ റെയിൽവേ പൊലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. മുറിവേറ്റയിടത്ത് അഞ്ച് തുന്നലിടേണ്ടിവന്നു. സംഭവത്തിൽ കേസെടുത്തതായും അക്രമികളെ ഉടൻ പിടികൂടുമെന്നും ദേബസ്മിത ബാനർജി പറഞ്ഞു.


യാത്രക്കിടെ ഒരൽപം ശ്രദ്ധ പുലർത്താം

  • വാതിൽപ്പടിയിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് കവർച്ച എന്നതിനാൽ ഇൗ ഭാഗത്തുനിന്നുള്ള യാത്ര ഒഴിവാക്കണം
  • വാതിലിനരികിൽ വന്ന് മൊൈബൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ട്രെയിൻ വേഗം കുറയുന്ന ഭാഗങ്ങളിലോ സ്റ്റേഷൻ അല്ലാത്തയിടങ്ങളിൽ സിഗ്നൽ കാത്ത് കിടക്കുേമ്പാഴോ ജാഗ്രത പുലർത്തുക
  • കാര്യമായ സുരക്ഷയില്ലാത്ത സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുേമ്പാൾ ജനലിനരികിൽ മൊൈബൽ ഫോൺ ഉപയോഗിക്കുന്നതും ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതും സൂക്ഷിക്കുക
  • ബംഗളൂരു- ഹൊസൂർ- സേലം റൂട്ടിലും ബംഗളൂരു- ജോലാർപേട്ട് -സേലം റൂട്ടിലും രാത്രി ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസുകളിൽ കവർച്ച പതിവാണെന്നതിനാൽ മുൻകരുതൽ സ്വീകരിക്കുക

മലയാളി യാത്രക്കാരൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച അനുഭവം

‘‘കഴിഞ്ഞ മെയ് 14ന് സ്പെഷൽ ട്രെയിനിൽ പകൽ ഏകദേശം ഒരു മണിക്ക് ബാനസ്വാടിക്കും യശ്വന്ത്പുരക്കും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ ഡോറിെൻറ അടുത്ത് നിൽക്കുമ്പോൾ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരിൽ നിന്നും കേട്ടിരുന്നു. അതൊന്നും ഓർമയില്ലാതെ പുറത്തു എന്തോ കണ്ടപ്പോൾ അത് ഫോട്ടോ എടുക്കാനായി ഡോറിെൻറ അടുത്ത് പോയതായിരുന്നു. അന്നേരം പുറത്തു നിന്നുള്ള മൂന്നാല് പയ്യന്മാരിൽ ഒരുവൻ ഒരു വടി കൊണ്ട് എെൻറ മൊബൈൽ ലക്ഷ്യമാക്കി അടിക്കുന്നു. ഭാഗ്യത്തിന് മൊബൈലിൽ കൊണ്ടില്ല... കഴുത്തിൽ നല്ലൊരു അടി കൊണ്ടു. മൊബൈൽ ഫോൺതട്ടിപറിക്കൽ ആയിരുന്നു അവരുടെ ഉദ്ദേശം..അതുകൊണ്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ വാതിലിെൻറ അടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക കൂട്ടുകാരെ...’’

വരികൾക്കൊപ്പം അദ്ദേഹം തെൻറ മൊബൈലിൽ പതിഞ്ഞ അക്രമികളുടെ ചിത്രവും ഷെയർ ചെയ്തിരുന്നു. എന്നാൽ, ഇൗ സംഭവം മാധ്യമങ്ങളിൽ വാർത്തയായിട്ടും റെയിൽവെയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമില്ലാതായതോടെയാണ് കവർച്ച വീണ്ടും അരങ്ങേറുന്നത്. ബാനസ്വാടി മുതൽ യശ്വന്ത്പുര വരെയുള്ള ദൂരത്തിനിടയിലാണ് കവർച്ച കാര്യമായി അരങ്ങേറുന്നത്.

കർശന നടപടി വേണം-കെ.കെ.ടി.എഫ്
ബംഗളൂരു: ട്രെയിൻ യാത്രക്കാരുടെ നേർക്കുള്ള അക്രമങ്ങൾ തടയാൻ റെയിൽവെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക കേരള ട്രാവലേഴ്സ് ഫോറം ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് വിശേഷിച്ചും യശ്വന്ത്പുര- കണ്ണൂർ എക്സ്്പ്രസിനുനേരെയാണ് കൂടുതലും അക്രമം അരങ്ങേറുന്നത്. യശ്വന്ത്പുര കഴിഞ്ഞാൽ ബാനസ്വാടി എത്തുന്നതുവരെയുള്ള ഭാഗങ്ങളിൽ പലയിടത്തും അക്രമികളുടെ വിഹാരകേന്ദ്രങ്ങളാണ്. ഇൗ ഭാഗങ്ങളിൽ പൊലീസും റെയിൽവെ സുരക്ഷാ സേനയും ജാഗ്രത പുലർത്തണം. യാത്രക്കാർക്കുനേരെയുള്ള അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് റെയിൽവെ സുരക്ഷാ സേനക്കും റെയിൽവെ ഡിവിഷനൽ മാനേജർക്കും പരാതി നൽകുമെന്ന് കെ.കെ.ടി.എഫ് ജനറൽ കൺവീനർ മുരളീധരൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberykannur yesvantpur train
News Summary - kannur yesvantpur train robbery
Next Story