Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആവേശപ്പൊടിപൂരം:...

ആവേശപ്പൊടിപൂരം: ഇടതുപ്രതീക്ഷ കൊടുമുടിയേറ്റി കനയ്യ

text_fields
bookmark_border
Kanayaiah
cancel

കൊയ്ത്തുകഴിഞ്ഞ് കറ്റ അടുക്കിയ ഗോതമ്പുപാടങ്ങളും പച്ചപ്പും അതിരിടുന്ന ഗഡ്പുര കുറ െയേറെ നേരം ചുകപ്പിൽ മുങ്ങി. മാലിപൂർ ചൗക്കിലേക്കുള്ള റോഡ് ചെമ്പുഴയാക്കി ബേഗുസരായിയ ിലെ സി.പി.െഎ സ്ഥാനാർഥി കനയ്യകുമാർ മുന്നോട്ടു നീങ്ങുകയാണ്. മുകൾവശം തുറന്ന ചുവന്ന കാ റിൽ ചുവന്ന കുർത്തയിട്ട് ഇരുവശത്തേക്കും കൈകൂപ്പി വോട്ടുചോദിക്കുന്ന സ്ഥാനാർഥിയു ടെ മുഖം വൈകുന്നേരമായപ്പോഴേക്ക് വെയിലേറ്റു വാടിയിട്ടുണ്ട്. പക്ഷേ, ഒപ്പമുള്ള ചെറുപ്പ ക്കാരുടെ ചുകപ്പൻ പടയും വഴിവക്കിൽ കാത്തുനിൽക്കുന്നവരും തികഞ്ഞ ആവേശത്തിൽ തന്നെ. അര ിവാളും നെൽക്കതിരുമുള്ള ചുവന്ന ഷാൾ തോളത്തു ചുറ്റി, തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ മുദ് രാവാക്യം മുഴക്കി ബൈക്ക് ഇരമ്പിച്ച് കനയ്യയുടെ മുന്നിലും പിറകിലുമായി ആവേശക്കുതിപ്പ ുനടത്തുകയാണ് യുവാക്കൾ.

വഴിവക്കിൽനിന്ന് തൊട്ടടുത്ത കെട്ടിടങ്ങളുടെ പല നിലകളിൽനിന്നുമുള്ള ആരാധനയും ആഹ്ലാദവും കലർന്ന നോട്ടങ്ങൾക്ക് കൈകൂപ്പി യാത്രപറഞ്ഞ് കനയ്യ മുന്നോട്ട്. ചിലർ അന്നേരം ഒാടിവന്ന് സെൽഫി എടുക്കുന്നു. ബന്ദിപ്പൂ മാലകൾ കൊണ്ട് സ്ഥാനാർഥിയുടെ കഴുത്തുനിറയുന്നു. കാത്തുനിൽക്കുന്നവർക്കും കുഞ്ഞുങ്ങൾക്കുമൊക്കെയായി കനയ്യ അത് തിരിച്ചുസമ്മാനിക്കുന്നു. മാലിപൂർ ചൗക്കിലെത്തിയപ്പോൾ വൈകുന്നേരത്തെ കാപ്പിയും പലഹാരവുമൊരുക്കി സ്ഥാനാർഥിക്കും ഒപ്പമുള്ളവർക്കുമായി വലിയൊരു പന്തൽതന്നെ കാത്തിരിക്കുന്നു. അവിടെ അൽപനേരം കുശലം; വിശ്രമം. വീണ്ടും സ്ഥാനാർഥിയും സംഘവും മുന്നോട്ട്. ആകെ ആവേശത്തിെൻറ പൊടിപൂരം.

50 കിലോമീറ്റർ ഇപ്പുറത്ത് ബേഗുസരായ് മീർഗഞ്ച് മൊഹല്ലയിലെ സി.പി.െഎ ആസ്ഥാനവും ഉറക്കച്ചടവ് വിട്ട് ആവേശത്തിൽ. ഒന്നാം നിലയിലെ മുറിയിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ച് ബലിയയുടെ മുൻ എം.പി ശത്രുഘൻ പ്രസാദ് സിങ്. ഏകോപനങ്ങൾക്ക് കനയ്യയുടെ അനുജൻ പ്രിൻസ്. ജ്യേഷ്ഠൻ മണികാന്ത് മണ്ഡല കറക്കത്തിൽ. േബഗുസരായിക്കാർ മാത്രമല്ല, രാജ്യത്തിെൻറ പല ഭാഗങ്ങളിൽനിന്നുള്ള ഇടതു പ്രവർത്തകർ സി.പി.െഎ ആസ്ഥാനത്ത് വന്നും പോയുമിരിക്കുന്നു.

അഖിലേന്ത്യ നേതാക്കളായ സുധാകർ റെഡ്ഡി, സീതാറാം യെച്ചൂരി, സി.പി.എം മുൻ ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻസിങ് സുർജിതിെൻറ മകൾ അമർജിത് സിങ് കൗർ, സിനിമ-സാംസ്കാരിക പ്രവർത്തകരായ ശബാന ആസ്മി, പ്രകാശ് രാജ്, ജിഗ്നേഷ് മേവാനി, ജെ.എൻ.യു വിദ്യാർഥികൾ, വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ എന്നിങ്ങനെ നീളുന്നു ആ പട്ടിക. കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബിെൻറ മാതാവ്, ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥി രോഹിത് വെമുലയുടെ മാതാവ് എന്നിവരും അക്കൂട്ടത്തിലുണ്ട്.

താരമണ്ഡലമായി ബേഗുസരായ്
മൊത്തത്തിൽ മണ്ഡലവും ഇടതു കൂട്ടായ്മകളും ഒന്ന് ഇളകിമറിഞ്ഞിട്ടുണ്ട്. കനയ്യയുടെ സ്ഥാനാർഥിത്വം വഴി ബേഗുസരായ് ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന ബിഹാറിലെ താരമണ്ഡലമാണ്. ബിഹാറിെൻറ പഴയ ലെനിൻഗ്രാഡിൽ പതിറ്റാണ്ടുകൾക്കുശേഷം അവരുടെ പ്രതീക്ഷകൾക്കൊത്ത് ചെെങ്കാടി പാറിക്കാൻ കനയ്യക്ക് കഴിയുമോ? ഇപ്പോൾ കഴിഞ്ഞില്ലെങ്കിൽ, ഒരിക്കലും കഴിഞ്ഞെന്നു വരില്ലെന്ന തിരിച്ചറിവോടെയാണ് സി.പി.െഎയും പുരോഗമന പ്രസ്ഥാനങ്ങളും ചുവടുവെക്കുന്നത്. കനയ്യ ജയിച്ചില്ലെങ്കിൽ, ജാതിരാഷ്ട്രീയത്തിെൻറ ഭൂമികയിൽ ഇനിയൊരു വീണ്ടെടുപ്പ് സാധ്യമാവില്ലെന്ന യാഥാർഥ്യമാണ് അവരെ വേട്ടയാടുന്നത്.

1967ൽ യോഗേന്ദ്ര ശർമ ജയിച്ചശേഷം മറ്റൊരു സി.പി.െഎക്കാരനെ ബിഹാറിെൻറ വ്യവസായ തൊഴിൽ മേഖലയായ ബേഗുസരായിയിൽനിന്ന് ലോക്സഭയിൽ എത്തിക്കാൻ സി.പി.െഎക്ക് സാധിച്ചിട്ടില്ലെന്നാണ് ചരിത്രം. ബേഗുസരായിയുടെ ‘ബേഠ’യായ കനയ്യ കുമാറിെൻറ വിജയം വോെട്ടണ്ണലിനുമുേമ്പ ഉറപ്പിക്കാമായിരുന്ന സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ, പ്രതിപക്ഷത്ത് വിശാലസഖ്യം മരീചികയായപ്പോൾ, മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിെൻറ വേദിയായി മാറിയിരിക്കുന്നു. ഇടതു സ്ഥാനാർഥിയായി കനയ്യ ഒരു വശത്ത്.

കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ തൻവീർ ഹസനാണ് ആർ.ജെ.ഡിയും കോൺഗ്രസും നയിക്കുന്ന വിശാലസഖ്യത്തിെൻറ സ്ഥാനാർഥി. സിറ്റിങ് എം.പി ബോലാസിങ്ങിെൻറ നിര്യാണത്തെ തുടർന്ന് ബി.ജെ.പിയുടെ നിർബന്ധപ്രകാരം സിറ്റിങ് സീറ്റായ നവാഡ വിട്ട് ബേഗുസരായിയിൽ എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഗിരിരാജ്സിങ്. കഴിഞ്ഞ തവണ 58,335 വോട്ടായിരുന്നു ബി.ജെ.പിയുടെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്ത് എത്തിയ രാജേന്ദ്ര പ്രസാദ് സിങ്ങിന് 1.92 ലക്ഷം വോട്ടാണ് കിട്ടിയത്. ബി.ജെ.പിക്കെതിരായ നീക്കത്തിൽ സാധ്യതകളുടെ കല സ്വന്തംനിലക്ക് പരീക്ഷിക്കാനാണ് പ്രതിപക്ഷ ചേരികൾ തീരുമാനിച്ചത്.

ബിഹാറിലെ വിശാലസഖ്യത്തിൽ സി.പി.െഎയോ സി.പി.എമ്മോ കക്ഷിയല്ല. വോട്ടുബലം ദുർബലമായ അവരെ പ്രമുഖ പാർട്ടികൾ അവഗണിച്ചേപ്പാൾ ഇരുകൂട്ടരും ഒറ്റക്ക് മാറ്റുരക്കുന്നു. കനയ്യയുടെ സ്ഥാനാർഥിത്വം ബേഗുസരായിയിലെ പതിവുകൾ മാറ്റിമറിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സി.പി.െഎ സ്ഥാനാർഥികൾക്ക് മൂന്നാം സ്ഥാനമായിരുന്നെങ്കിൽ, ഇക്കുറി അത് ഒന്നാം സ്ഥാനമാക്കാനുള്ള വിയർപ്പൊഴുക്കലാണ് നടക്കുന്നത്. അതിന് ഏറ്റവും പറ്റിയ, നാട്ടുകാരനായ, ഉൗർജസ്വലനായ യുവരക്തമെന്ന നിലയിലാണ് കനയ്യ പുതിയ പ്രതീക്ഷകൾ നൽകുന്നത്.

ബേഗുസരായിയിൽ ഭൂവുടമകളായ ഭൂമിഹാറുകൾക്കാണ് നിർണായക സ്വാധീനം. മണ്ഡലത്തിൽ നാലര ലക്ഷം വോട്ട് ഇൗ വിഭാഗത്തിനുണ്ട്. ബി.ജെ.പിയുടെ ഗിരിരാജ് സിങ്ങും കനയ്യ കുമാറും ഭൂമിഹാറുകൾ. മുസ്ലിംകൾ രണ്ടര ലക്ഷം. ദലിത് ഒരു ലക്ഷം. യാദവർ 80,000. ഇൗ വിഭാഗങ്ങളിലുള്ള ഉൾപ്പിരിവുകളാണ് പുതിയ എം.പി ആരെന്ന് തീരുമാനിക്കുക. തീവ്രദേശീയതയും ഹിന്ദുവർഗീയതയും ഇട്ടുകൊടുത്ത് മുതലാക്കാനാണ് ഗിരിരാജ്സിങ് പരസ്യമായിത്തന്നെ ശ്രമിക്കുന്നത്. മതേതര, പുരോഗമന ചിന്താഗതിയുടെ മുഖമായി കനയ്യ കുമാർ; ഒപ്പം സി.പി.െഎക്ക് ഭൂമിഹാറുകൾക്കിടയിൽ നല്ല സ്വാധീനവുമുണ്ട്.

ബി.ജെ.പിയെയും മോദിയെയും പുറത്താക്കുകയെന്ന ലക്ഷ്യത്തിൽ വിശാല പ്രതിപക്ഷ സ്ഥാനാർഥി തൻവീർ ഹസനെയാണോ, അതല്ല കനയ്യയെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന ചോദ്യമാണ് ന്യൂനപക്ഷങ്ങൾക്കുമുന്നിൽ. യാദവ, ദലിത് വോട്ടുകൾ ആർ.ജെ.ഡിയെയാണോ, കനയ്യയെയാണോ, ബി.ജെ.പിയെയാണോ തുണക്കുക എന്നതും നിർണായകം. ഇൗമാസം 29ന് ബേഗുസരായ് പോളിങ് ബൂത്തിൽ എത്തുന്നത് ഇത്തരം ഒരുകൂട്ടം സന്ദേഹങ്ങേളാടെയാണ്. ആരു തോറ്റാലും, അത് െഎക്യമില്ലായ്മയുടെ ദുരന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhaiya kumarmalayalam newsBegusarayLok Sabha Electon 2019
News Summary - Kanhaiya kumar - India News
Next Story