Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാഞ്ചി മഠാധിപതി സ്വാമി...

കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു

text_fields
bookmark_border
കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി അന്തരിച്ചു
cancel

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതി (83) അന്തരിച്ചു. ഇളയ മഠാധിപതിയും എഴുപതാം ശങ്കരാചാര്യരുമായ വിജയേന്ദ്ര സരസ്വതി പുതിയ മഠാധിപതിയായി ചുമതലയേറ്റു. അറുപത്തിയൊമ്പതാം ശങ്കരാചാര്യരായിരുന്ന ജയേന്ദ്ര സരസ്വതിക്ക് ബുധനാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെടുകയും ഒമ്പതു മണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

ദീർഘകാലമായി അസുഖബാധിതനായ അദ്ദേഹത്തെ ശ്വാസതടസ്സത്തെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് മഠത്തിനു സമീപത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 7.30 വരെ മഠത്തിൽ പൊതു ദർശനത്തിനുെവക്കും. സംസ്കാരച്ചടങ്ങായ വൃന്ദാവന പ്രവേശന കാര്യകർമം രാവിലെ എട്ടിനു തുടങ്ങും. മുൻ മഠാധിപതി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ സമാധിക്കു സമീപമാണ് സമാധിയിരുത്തുക. സമാധിയിരുത്തൽ ചടങ്ങുകൾക്കു പുതിയ മഠാധിപതിയായി ചുമതലേയറ്റ വിജയേന്ദ്ര സരസ്വതി നേതൃത്വം നൽകും. സംസ്കാര ചടങ്ങിൽ ആർ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ജോഷിയും എത്തുന്നുണ്ട്. 

െറയിൽവേ ക്ലർക്കായിരുന്ന മഹാദേവ അയ്യരുടെയും സരസ്വതി അമ്മാളിെൻറയും മൂത്ത മകനായി 1935 ജൂൈല 18നു തിരുവാരൂർ ജില്ലയിലെ ഇരുൾനീക്കി ഗ്രാമത്തിലാണ് ജനനം. സുബ്രഹ്മണ്യ മഹാദേവ് അയ്യരെന്നായിരുന്നു ആദ്യ പേര്. ചെറുപ്പം മുതൽ വേദ പഠനത്തിൽ തൽപരനായിരുന്നു. 1954ൽ ചന്ദ്രശേഖരേന്ദ്ര സരസ്വതിയിൽനിന്ന് സന്യാസദീക്ഷ സ്വീകരിച്ച് ജയേന്ദ്ര സരസ്വതിയായി. 19ാം വയസ്സിലാണ് കാഞ്ചി മഠത്തിെൻറ 69ാം ശങ്കരാചാര്യരായി നിയമിക്കപ്പെട്ടത്. 1994 ജനുവരി എട്ടു മുതൽ മഠാധിപതിയായി ചുമതലയേറ്റു.

ഗുരുവിനൊപ്പവും തനിച്ചും കാൽനടയായി രാജ്യം ചുറ്റിയിട്ടുള്ള ജയേന്ദ്ര സരസ്വതി നേപ്പാളിലും പര്യടനം നടത്തിയിട്ടുണ്ട്.ബ്രാഹ്മണരുടെ ആത്മീയകേന്ദ്രമെന്ന നിലയിൽ അറിയപ്പെട്ടിരുന്ന  കാഞ്ചി മഠത്തെ സാമൂഹികവത്കരിച്ച ശങ്കരാചാര്യരായാണ് ജയേന്ദ്ര സരസ്വതി അറിയപ്പെടുന്നത്. ഇതിനിടെ, അദ്ദേഹവും മഠവും വിവാദങ്ങളിലും നിറഞ്ഞുനിന്നു.അദ്ദേഹത്തിെൻറ നേതൃത്വത്തിൽ സാമൂഹികസേവന മേഖലയിലെ മഠത്തിെൻറ സാന്നിധ്യം പതിന്മടങ്ങ് വിപുലീകരിച്ചു. ജൻ കല്യാൺ, ജൻ ജാഗരൺ തുടങ്ങിയ പദ്ധതികളിലൂടെ നിരവധി സന്നദ്ധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

മഠത്തിനു കീഴിൽ ഇന്ന് 44 ആശുപത്രികളും ഡീംഡ് സർവകലാശാലയും പ്രവർത്തിക്കുന്നു. കാഞ്ചി മഠത്തിൽ ബ്രാഹ്മണർക്കു മാത്രം നൽകിയിരുന്ന സൗജന്യ ഉച്ചഭക്ഷണം സന്ദർശകർക്കെല്ലാം നൽകിത്തുടങ്ങിയത് അദ്ദേഹമാണ്. തമിഴ്നാട്ടിലെ  ദലിത് കോളനികളിൽ നിരന്തര സന്ദർശനം നടത്തിയ അദ്ദേഹം അവിടെ സേവനപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അയോധ്യ കേസിലെ തർക്കപരിഹാരത്തിനു മധ്യസ്ഥനായി ഹിന്ദു^മുസ്‌ലിം മതനേതാക്കളുമായി  നിരവധി ചർച്ചകൾ നടത്തിയെങ്കിലും വിജയംകണ്ടില്ല.

വരദരാജ പെരുമാൾ ക്ഷേത്രത്തിലെ മാനേജറായിരുന്ന ശങ്കരരാമെൻറ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിലായതോടെ വിവാദ നായകനുമായി. 2004  നവംബർ മുതൽ മൂന്നു മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് കേസിൽ കോടതി കുറ്റമുക്തനാക്കിയെങ്കിലും ജയേന്ദ്ര സരസ്വതിയുടെ പ്രതാപത്തിന് മങ്ങലേറ്റു. 1987ൽ അദ്ദേഹത്തെ മഠത്തിൽനിന്നു കാണാതായതും കോളിളക്കം സൃഷ്ടിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം കർണാടകയിലെ തലകാവേരിയിൽനിന്നു കണ്ടെത്തിയശേഷം മഠത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.രണ്ടായിരം വർഷംമുമ്പ് ആദി ശങ്കരാചാര്യർ  സ്ഥാപിച്ചതാണ് കാഞ്ചി മഠമെന്നാണ് വിശ്വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanchi mattShankaracharya Jayendra SaraswathiKanchipuram
News Summary - Kanchi Matt chief Swami Jayendra Saraswathi passed away - India news
Next Story