Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് കമീഷനെതിരെ കമൽനാഥ് സുപ്രീംകോടതിയിൽ

text_fields
bookmark_border
തെരഞ്ഞെടുപ്പ് കമീഷനെതിരെ കമൽനാഥ് സുപ്രീംകോടതിയിൽ
cancel

ഭോപാൽ: പെരുമാറ്റചട്ടം തുടർച്ചയായി ലംഘിച്ചതു ചൂണ്ടിക്കാട്ടി താര പ്രചാരക പദവി (സ്റ്റാർ കാമ്പയിനർ) എടുത്തുകളഞ്ഞ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ് സുപ്രീംകോടതിയെ സമീപിച്ചു.

മൂന്നിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പി‍െൻറ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മാഫിയ എന്ന് ആക്ഷേപിച്ചതി‍െൻറ പേരിൽ കമൽ നാഥിന് കമീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് സംസ്ഥാന മന്ത്രിയും ബി.െജ.പി സ്ഥാനാർഥിയുമായ ഇമർത്തി ദേവിയെ 'ഐറ്റം' എന്ന് അപഹസിച്ചതോടെയാണ് പദവി നീക്കം ചെയ്തത്.

താരപ്രചാരകരായ നേതാക്കളുടെ പ്രചാരണ-യാത്രാ ചെലവുകളെല്ലാം പാർട്ടിയാണ് വഹിക്കുക. എന്നാൽ, പദവി നീക്കിയതോടെ കമൽനാഥ് നടത്തുന്ന യാത്രകളുടെയും സംഘടിപ്പിക്കുന്ന യോഗങ്ങളുടെയും ചെലവുകളെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionKamal Nath
Next Story