ഇതര സംസ്ഥാനക്കാർക്ക് എതിരെ പരാമർശവുമായി കമൽനാഥ്
text_fieldsഭോപാൽ/പട്ന: സത്യപ്രതിജ്ഞക്കു പിന്നാലെ വിവാദ പ്രസ്താവനയുമാ യി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. സംസ്ഥാനത്തെ വ്യവസായിക മേഖ ലയിൽ കൂടുതലും ജോലി ചെയ്യുന്നത് ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ് ങളിൽ നിന്നുള്ളവരാണെന്നും അത് മധ്യപ്രദേശുകാരുടെ തൊഴിലവസര ം കുറക്കുന്നതായുമാണ് കമൽനാഥ് അഭിപ്രായപ്പെട്ടത്.
മധ്യപ്രദേശുകാർക്കായി 70 ശതമാനം തൊഴിലവസരങ്ങൾ നീക്കിവെക്കുന്ന വ്യവസായിക തൊഴിലുടമകൾക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ ബി.ജെ.പി ബിഹാർ പ്രസിഡൻറ് നിത്യാനന്ദ് റായ് ഉത്തർപ്രദേശിലെയും ബിഹാറിലെയും ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങൾക്ക് ഏതു സംസ്ഥാനത്തും ജോലിചെയ്യാനുള്ള അവകാശമുണ്ടെന്നിരിക്കെ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ആർ.ജെ.ഡി വക്താവ് ഭായ് വീരേന്ദ്ര പറഞ്ഞു. രാജ്യത്തിെൻറ ഫെഡറൽ സ്വഭാവത്തെ അവഹേളിക്കുന്നതാണ് കമൽനാഥിെൻറ പ്രസ്താവനയെന്ന് ജനതാദൾ-യു വക്താവ് നീരജ് കുമാർ അഭിപ്രായപ്പെട്ടു.
എന്നാൽ, സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് ജോലി നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു കമൽനാഥിെൻറ ലക്ഷ്യമെന്ന് ബിഹാർ കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് കൗകബ് ഖദ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.