ചിന്ദ്വാരയിലെ മണ്ഡലത്തിൽനിന്ന് മത്സരിക്കും –കമൽനാഥ്
text_fieldsഭോപാൽ: തെൻറ നാടായ ചിന്ദ്വാരയിലെ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിക് കുമെന്ന് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. എന്നാൽ, ഏത് മണ്ഡലത്തിൽനിന്നാ യിരിക്കും ജനവിധി തേടുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ചിന്ദ്വാര ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ നാലെണ്ണം സംവരണ സീറ്റുകളാണ്. ബാക്കിയുള്ള ചിന്ദ്വാര, സോൻസാർ, ചൗരായി എന്നിവയിൽ ഒരു മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുക.
കോൺഗ്രസ് ഏറ്റവും കുടുതൽ വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽനിന്ന് ജനവിധി തേടാനാണ് ആഗ്രഹമെന്ന് കമൽനാഥ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ സോൻസറിനായിരിക്കും നറുക്കുവീഴുക. അവിെടനിന്ന് 20,742 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത്. കമൽനാഥിെൻറ വീടും ഇൗ മണ്ഡലത്തിലാണ്. നിലവിൽ ചിന്ദ്വാരയിൽനിന്നുള്ള ലോക്സഭ എം.പിയാണ് കമൽനാഥ്. ഒമ്പതു തവണ ഇതേ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയിട്ടുണ്ട് 72കാരനായ മുതിർന്ന കോൺഗ്രസ് നേതാവ്.
തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ജംബൂരി മൈതാനത്താണ് കമൽനാഥിെൻറ സത്യപ്രതിജ്ഞ ചടങ്ങ്. നേരത്തേ പരേഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ പേരെ ഉൾക്കൊള്ളാനാവുന്ന ജംബൂരി മൈതാനത്തേക്ക് മാറ്റുകയായിരുന്നു. താൻ മാത്രമായിരിക്കും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കമൽനാഥ് വ്യക്തമാക്കി. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി.എസ്.പി മേധാവി മായാവതി, എസ്.പി പ്രസിഡൻറ് അഖിലേഷ് യാദവ് തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.