പാർലമെൻറ് ആക്രമണം: ദേവീന്ദറിെൻറ പങ്ക് അന്വേഷിക്കുമെന്ന് ജമ്മു-കശ്മീർ പൊലീസ്
text_fieldsന്യൂഡൽഹി: ഭീകരർക്കൊപ്പം അറസ്റ്റിലായ െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സി ങ്ങിന് പാർലമെൻറ് ആക്രമണക്കേസുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കുമെന്ന് ജമ് മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ്. പാർലമെൻറ് ആക്രമണക്കേസിൽ വധശിക്ഷക്ക് വിധിക ്കപ്പെട്ട അഫ്സൽ ഗുരു എഴുതിയ കത്തിൽ ദേവീന്ദറിെൻറ പേര് പരാമർശിച്ചിരുന്നു.
പാർലമെൻറ് ആക്രമണക്കേസിലെ പ്രതികളിെലാരാളായ മുഹമ്മദിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാനും താമസസൗകര്യെമാരുക്കാനും ദേവീന്ദർ നിർദേശിച്ചിരുന്നതായി അഫ്സൽ ഗുരു അഭിഭാഷകെനഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. പാർലമെൻറ് ആക്രമണം നടക്കുന്ന സമയത്ത് ദേവീന്ദർ ഭീകര വിരുദ്ധ സ്ക്വാഡിെൻറ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിൽ അംഗമായിരുന്നു.പാർലെമൻറ് ആക്രമണക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ അന്വേഷിക്കും. ദേവീന്ദറിെൻറ മുൻകാല പ്രവർത്തനങ്ങൾ പൂർണമായും അന്വേഷണവിധേയമാക്കും.
തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്ന ഒരാളെയും വെറുതെ വിടില്ല. കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നതിനാൽ കേസ് എൻ.ഐ.എക്ക് വിടണമെന്ന് ജമ്മു-കശ്മീർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.