പിനാകി ചന്ദ്രഘോഷ് പ്രഥമ ലോക്പാൽ ആയി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജി പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സുപ ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവർ സന്നിഹിതരായിരുന്നു.
ചെയർപേഴ്സനായ ജസ്റ്റിസ് ഘോഷിന് പുറമെ ജസ്റ്റിസുമാരായ ദിലീപ് ബി. ഭോസ്ലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാർ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ. ദിനേശ് കുമാർ െജയിൻ, അർച്ചന രാമസുന്ദരം, മഹേന്ദർ സിങ്, ഡോ. ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരാണ് നോൺ ജുഡീഷ്യൽ അംഗങ്ങൾ.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിെൻറ പ്രതിനിധി മല്ലികാർജുൻ ഖാർഗെയുെട അസാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷൻ പാനൽ ശിപാർശ ചെയ്ത പേരുകളാണ് രാഷ്ട്രപതി അംഗീകരിച്ചത്.
2017 മേയിൽ സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ഘോഷ് നിലവിൽ ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസോ ജഡ്ജിയോ ആയ വ്യക്തിയെയാണ് ലോക്പാൽ ആയി നിയമിക്കേണ്ടത്.
രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി ആരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കുകയാണ് ലോക്പാലിെൻറ ഉത്തരവാദിത്തം.
ഏറെ വാർത്താശ്രദ്ധ നേടിയ ലോക്പാൽ സമരത്തിന് ഒമ്പതു വർഷം തികയുേമ്പാഴാണ് 2013ലെ ലോക്പാൽ നിയമം അനുസരിച്ച് പ്രഥമ ലോക്പാൽ നിയമിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.