പോകുംമുമ്പ് ജസ്റ്റിസ് മുരളീധർ വിളിച്ചത് അൻവറിനെ
text_fieldsന്യൂഡല്‍ഹി: കലാപം കർക്കശമായി നേരിട്ടതിന് പ്രതികാര നടപടി നേരിട്ട ജസ്റ്റിസ് എസ് . മുരളീധർ പോകും മുമ്പ് വിളിച്ചത് മുസ്താഫാബാദിലെ ഡോ. അൻവറിനെ. കലാപത്തില്‍ പരിക ്കേറ്റവരെ പ്രവേശിപ്പിച്ച മുസ്താഫാബാദ് അല്‍ഹിന്ദ് ആശുപത്രിയിലെ വിവരം ചോദിച്ചറിയാനാണ് ജഡ്ജി നേരിട്ടു വിളിച്ചത്.
കലാപത്തിെൻറ ആദ്യ ദിവസങ്ങളിൽ പരിക്കേറ്റവർ ഏറെയും എത്തിയത് അൽ ഹിന്ദ് ആശുപത്രിയിലായിരുന്നു. പിന്നീട്, ആംബുലൻസ് കലാപകാരികളും പൊലീസും ചേർന്ന് തടഞ്ഞു. ഭയം കാരണം ആംബുലൻസ് ഡ്രൈവർമാർ വരാതായി. തുടർന്ന് അൽഹിന്ദ് ആശുപത്രി അധികൃതർതന്നെ സ്വകാര്യ ആംബുലൻസ് ഒരുക്കി. എന്നാൽ, ഇൗ വാഹനം ദയാല്പൂര്വെച്ച് പൊലീസ് തടഞ്ഞു.
ഇതോടെ അൻവർ സുഹൃത്തായ അഭിഭാഷകൻ സുരൂർ മന്ദർ വഴി ചൊവ്വാഴ്ച രാത്രി ഡൽഹി ൈഹകോടതിയെ സമീപിച്ചു. രാത്രിതന്നെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്. മുരളീധറും അനുപ് ജയറാം ഭംബാനിയും ചേര്‍ന്ന് ആളുകൾക്ക് ചികിത്സ സൗകര്യം നൽകാനും ആംബുലൻസിന് വഴിെയാരുക്കാനും ഡൽഹി പൊലീസിനോട് നിർദേശിച്ചു. ഇതിനു പിന്നാലെയാണ് കീഴ്വഴക്കം തെറ്റിച്ച് ജസ്റ്റിസ് മുരളീധറിനെ അടിയന്തരമായി പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.