ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി അദ്ദേഹം തന്നെ പുനഃപരിശോധിക്കും
text_fieldsന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ച വിധി പ ുനഃപരിശോധിക്കുന്ന ബെഞ്ചിൽനിന്ന് ജസ്റ്റിസ് മിശ്ര പിന്മാറേണ്ടതില്ലെന്ന് അദ്ദേ ഹം തന്നെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവർകൂടി അടങ്ങുന്ന ബെഞ്ചാണ് ജസ്റ്റിസ് മിശ്ര തുട രുന്നതിൽ തീർപ്പിലെത്തിയത്. മിശ്ര പിന്മാറണമെന്ന് കർഷകർക്കുവേണ്ടി ഹാജരായ അഭിഭാ ഷകർ ആവശ്യപ്പെട്ടെങ്കിലും അത് തള്ളി ജസ്റ്റിസ് മിശ്ര തന്നെ വിധി പ്രസ്താവം എഴുതി. ജസ്റ്റിസുമാരായ എം.ആർ. ഷായും ഇന്ദിര ബാനർജിയും പിന്തുണച്ച് അനുബന്ധ വിധിയുമെഴുതി.
ഇതേത്തുടർന്ന് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരത്തുക നൽകുന്നതുമായി ബന്ധപ്പെട്ട് 24ാം വകുപ്പ് നിർവചിച്ച് പുറപ്പെടുവിച്ച വിരുദ്ധ വിധികളുടെ പുനഃപരിശോധനക്കായി ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നവംബർ ആറിന് വാദം കേൾക്കൽ തുടങ്ങും.
മഹാരാഷ്ട്രയിലെ പുണെ മുനിസിപ്പൽ കോർപേറഷനെതിരായ കേസിൽ ഭൂമി ഏറ്റെടുക്കൽ സാധുവാകാൻ ഒന്നുകിൽ ഭൂവുടമകൾക്ക് തന്നെ നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കണമെന്നും മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനും ജസ്റ്റിസുമാരായ മദൻ ബി. ലോകുറും കുര്യൻ ജോസഫും അംഗങ്ങളുമായ ബെഞ്ച് വിധിച്ചിരുന്നു. തുടർന്ന് എല്ലാ ഹൈകോടതികളും സുപ്രീംകോടതിയും ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ഇൗ വിധിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2018 ഫെബ്രുവരിയിൽ ഇന്ദോർ വികസന അതോറിറ്റി കേസിൽ 2013ലെ നിയമത്തിന് ജസ്റ്റിസ് ലോധയുടെ ബെഞ്ച് നൽകിയ വ്യാഖ്യാനത്തിന് നേർവിപരീതമായ വ്യാഖ്യാനം നൽകി.
ഭൂവുടമകൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചതുമൂലം നഷ്ടപരിഹാരത്തുക സർക്കാർ ഖജനാവിലേക്ക് അടച്ചാലും ഭൂമി ഏറ്റെടുക്കലിന് നിയമപ്രാബല്യമുണ്ടാകുമെന്നും അസാധുവാകില്ലെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിെൻറ വിധി. ജസ്റ്റിസ് ലോധ അധ്യക്ഷനായ ബെഞ്ചിന് നിയമം വ്യാഖ്യാനിച്ചതിൽ തെറ്റുപറ്റിയെന്നും ജസ്റ്റിസ് മിശ്ര എഴുതി. അതിനുശേഷം ജസ്റ്റിസുമാരായ മദൻ ബി. ലോകുറും കുര്യൻ ജോസഫുമടങ്ങുന്ന മറ്റൊരു ബെഞ്ച് ജസ്റ്റിസ് മിശ്രയുെട വിധി സ്റ്റേ ചെയ്തു. എന്നാൽ, തൊട്ടടുത്ത ദിവസം ഇത് മറികടന്ന് പുണെ കേസിലെയും ഇന്ദോർ കേസിലെയും വിധികൾ ജസ്റ്റിസ് മിശ്ര തെൻറ ബെഞ്ചിൽ വെച്ച് റദ്ദാക്കി.
ഗുജറാത്തിലെ ജാം നഗറിൽ പ്രത്യേക സാമ്പത്തിക സോണിനായി റിലയൻസ് ഏറ്റെടുത്ത ഭൂമിക്ക് കർഷകർ നഷ്ടപരിഹാരം വാങ്ങാൻ വിസമ്മതിച്ചത് മൂലം അംബാനിക്ക് ഗുണകരമായിരുന്നു ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിെൻറ വിധിയെന്ന് ആരോപിക്കപ്പെടുന്നു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഈ വിഷയത്തിൽ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കത്തെഴുതിയെങ്കിലും ജസ്റ്റിസ് മിശ്രയുടെ കീഴിൽ അഞ്ചംഗ ബെഞ്ചുണ്ടാക്കി വിധി പുനഃപരിേശാധിക്കാൻ അദ്ദേഹത്തെ തന്നെ ഏൽപിക്കുകയായിരുന്നു. ബെഞ്ചിൽനിന്ന് പിന്മാറണമെന്നാണ് കർഷകരുടെ അഭിഭാഷകർ ഒന്നടങ്കം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.