ജുനൈദിെൻറ കൊല: സി.ബി.െഎ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: മഥുരയിലേക്കുള്ള ട്രെയിനിൽ ഗോരക്ഷക ഗുണ്ടകൾ 15കാരനായ ജുനൈദ് ഖാനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന കുടുംബത്തിെൻറ ഹരജി പഞ്ചാബ്-ഹരിയാന ഹൈകോടതി തള്ളി. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് രാജൻ ഗുപ്തയുടെ ബെഞ്ച് ഹരജി തള്ളിയത്.
അന്വേഷണത്തിൽ ഗുരുതര താളപ്പിഴകളുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ല. കേസിന് ദേശീയ അന്തർദേശീയ ബന്ധങ്ങളൊന്നുമില്ല. സി.ബി.െഎക്ക് വിേടണ്ടത്ര ഗൗരവം കേസിനില്ലെന്നും കോടതി വിലയിരുത്തി. ജൂണിൽ നടന്ന ആൾക്കൂട്ട കൊല സംബന്ധിച്ച് ഫരീദാബാദ് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനാൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇൗ മാസാദ്യം സി.ബി.െഎ ഹൈകോടതിയെ അറിയിച്ചിരുന്നു.
ഹരിയാന പൊലീസിന് വ്യക്തമായ അന്വേഷണ സംവിധാനങ്ങളുണ്ട്. സംസ്ഥാന പൊലീസാണ് കുറ്റപത്രം നൽകിയത്. ആറ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. അതിൽ രണ്ടു പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംസ്ഥാന പൊലീസിൽനിന്ന് കേസുകൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾക്ക് നിരക്കുന്നതാവില്ല നടപടിയെന്നും സി.ബി.െഎ ബോധിപ്പിച്ചിരുന്നു. സി.ബി.െഎയുടെ അധികഭാരമാണ് മറ്റൊരു കാരണമായി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
